മാഡ്രിഡ്: സ്പെയിന് പ്രധാനമന്ത്രി പെട്രോ സാഞ്ചസിന്റെ ഭാര്യ ബെഗോണ ഗോമസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ബെഗോണയുടെ കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവാണ്.
തുടർന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് പ്രധാനമന്ത്രിയും ഭാര്യയും ഔദ്യോഗിക വസതിയില്‍ തന്നെ കഴിയുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യൂറോപ്യന്‍ രാജ്യമായ സ്പെയിന് ആണ് ഇറ്റലിക്ക് ശേഷം ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ രാജ്യം. സ്പെയിനില്‍ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 191 ആയി ഉയര്‍ന്നു. ഇതുവരെ 6,300ലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 1,800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്പെയിനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിനോ ജോലിക്കോ അല്ലാതെ വീടു വിട്ടിറങ്ങരുതെന്ന് സര്‍ക്കാർ കര്‍ശന നിര്‍ദേശം നൽകിയിട്ടുണ്ട്.
Discussion about this post