മാഡ്രിഡ്: ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ സ്പെയിനിലും കൊറോണ മരണം അനിയന്ത്രിതമായി ഉയരുന്നു. കൊറോണ വൈറസ് ബാധ മൂലം സ്പെയിനില്‍ ഇതുവരെ 1,002 പേരാണ് മരിച്ചത്. വെള്ളിയാഴ്ച മാത്രം സ്പയ്നില്‍ മരിച്ചത് 171 പേരാണ്. 1,903 പേര്‍ക്കാണ് സ്പെയിനില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിക്കുന്നത്.
സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 19,980 ആയി. നിലവില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും അതീവ ഗുരുതരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയും സമാനമാണ്. ബല്‍ജിയത്തില്‍ വെള്ളിയാഴ്ച 16 പേരാണ് മരണമടഞ്ഞത്. ബല്‍ജിയത്തില്‍ അകെ മരണസംഖ്യ 462 ആയി.
അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post