വാഷിംഗ്ടണ്‍: കൊറോണ ബാധിച്ച് മരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ മറച്ചു വയ്ക്കുകയാണെന്ന ആരോപണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയാണ് വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതില്‍ മുന്‍പന്തിയിലെന്നും ട്രംപ് ആരോപിച്ചു.
‘ ചൈനയില്‍ കൊറോണ മൂലം നിരവധി പേര് മരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ പറയുന്ന കണക്ക് നിങ്ങള്‍ ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?. അമേരിക്കയില്‍ മരിക്കുന്ന എല്ലാവരുടെയും വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. നമ്മുടെ രീതി മികച്ചതാണ്. ഓരോ മരണവും ഇവിടെ രേഖപ്പെടുത്തുന്നു” എന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയ്ക്ക് പുറമെ റഷ്യ, ഉത്തര കൊറിയ, ഇറാന് എന്നീ രാജ്യങ്ങളും വിവരങ്ങള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post