ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് കൊറോണ വൈറസ് ബാധിച്ചവരെ പാകിസ്ഥാൻ അയയ്ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഡിജിപി ദില്‍ബാഗ് സിങ്. ഭീകരരെയാണ് ഇത്തരത്തില്‍ പാകിസ്ഥാന് അയയ്ക്കുന്നതെന്നും അവര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നുണ്ടെന്നും സിങ് പറഞ്ഞു. വടക്കന്‍ കാശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലിലുള്ള ക്വാറന്റൈന് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്.
പാകിസ്ഥാന് ആയുധങ്ങളും വെടിക്കോപ്പുകളും നല്കി ഭീകരരെ ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നതിനെപ്പറ്റി മാത്രമാണ് ഇതുവരെ കേട്ടിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ കൊറോണ വൈറസ് ബാധിതരെയാണ് അവര്‍ അയയ്ക്കുന്നത്. കാശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ വൈറസ് പടര്‍ത്തുകയാണ് അവരുടെ ലക്ഷ്യമെന്നും സിങ് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് ട്രെയിനിങ് സ്കൂളിലെ ക്വാറന്റൈന് കേന്ദ്രം അടക്കമുള്ളവ സന്ദര്‍ശിച്ച അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയയിരുത്തുകയും ചെയ്തിരുന്നു.
പാക് അധീന കാശ്മീരിലുള്ള ഭീകര താവളങ്ങളിലും പരിശീലന കേന്ദ്രങ്ങളിലും കൊറോണ വൈറസ് വ്യാപനം രൂക്ഷമായിക്കഴിഞ്ഞുവെന്നാണ് രഹസ്യ വിവരമെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്.
പാകിസ്ഥാനില്‍ നിന്നെത്തുന്ന ഭീകരര്‍ ഒളിവില്‍ കഴിയുകയോ സന്ദര്‍ശിക്കുകയോ ചെയ്യുന്ന സ്ഥലങ്ങളില്‍ കൊറോണ വ്യാപനത്തിനുള്ള സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദില്‍ബാഗ് സിങ് മുന്നറിയിപ്പ് നല്കി.
Discussion about this post