ഡൽഹി: ഡൽഹിയിലെ സിആര്‍പിഎഫ് ക്യാമ്പില്‍ 47 ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ ക്യാമ്പിലെ ഒരു ജവാന് രോഗം ബാധിച്ച് മരിച്ചിരുന്നു. അസാം സ്വദേശിയായ ഇക്രാം ഹുസൈനാണ് മരിച്ചത്. ഇദ്ദേഹം ഡൽഹിയിലെ സ്ഫദര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പിന്നാലെയാണ് 47 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ചികിത്സയിലായിരുന്നു ജവാന് രരക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സിആര്‍പിഎഫിലെ ആദ്യ കൊറോണ മരണമാണിത്.
അതേസമയം, 47 ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 1000-ല്‍ അധികം പേരാണ് ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായത്. സിആര്‍പിഎഫിന്റെ പാരാമെഡിക്കല്‍ യൂണിറ്റിലെ നഴ്സിംഗ് അസിസ്റ്റന്റായ ഒരു ജവാന് ഈ മാസം ആദ്യം കൊറോണ പോസിറ്റീയത്.
ഏപ്രില്‍ 17ഓടെ ബറ്റാലിയനില്‍ പ്രവേശിച്ച ഇദ്ദേഹത്തിന് രോഗലക്ഷങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചത്. ഏപ്രില്‍ 21ഓടെ ഇദ്ദേഹത്തിന്റെ ഫലം പോസിറ്റീവായി. നിലവിൽ ഇദ്ദേഹം ഡൽഹിയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക്യാമ്പിലെ വാഹനങ്ങളും പ്രധാന സ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു. ക്യാമ്പിലെ ജവാന്മാര് ഡ്യൂട്ടിക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശം നൽകി.
Discussion about this post