Thursday, May 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്’: കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും കണക്കുകള്‍

by Brave India Desk
Apr 30, 2020, 09:57 am IST
in Kerala
Share on FacebookTweetWhatsAppTelegram

 

സി.ആര്‍ നീലകണ്ഠന്‍ In Facebook

Stories you may like

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

ഡോ. തോമസ് ഐസക്കിന് തുറന്ന കത്ത്~ പ്രിയപ്പെട്ട കേരളത്തിന്റെ ധനകാര്യ മന്ത്രി അറിയുവാന്‍.

കോവിഡ് ബാധ നേരിടാന്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ഒരു മാസത്തെ ശമ്പളം അഞ്ചു ഗഡുക്കളായി നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചവരെ വിമര്‍ശിക്കാം. കളിയാക്കാം. താരതമ്യേന സ്ഥിര വരുമാനമുള്ള അവരാണല്ലോ ആദ്യം ത്യാഗം ചെയ്യേണ്ടത്.
പക്ഷെ….
അങ്ങയുടെ ആവര്‍ത്തിച്ച് അവര്‍ത്തിച്ചുള്ള വാക്കുകള്‍ കടമെടുത്താല്‍ കേരളം ഇന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ്. അതിനുള്ള യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് അങ്ങ് ചിന്തിച്ചിട്ടുണ്ടോ.?

കേരളം ഇന്ന് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം അങ്ങയുടെ സര്‍ക്കാരിന്റെ ധൂര്‍ത്തും കൊള്ളയും കെടുകാര്യസ്ഥതയുമാണ് എന്ന സത്യം അങ്ങേക്ക് നിഷേധിക്കാന്‍ കഴിയുമോ. മുണ്ട് മുറുക്കി ഉടുക്കണം എന്ന് നാഴികക്ക് നാല്‍പ്പത് വട്ടം പറയുന്ന അങ്ങോ, അങ്ങയുടെ സര്‍ക്കാരോ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ എപ്പോഴെങ്കിലും അതിന് തയ്യാറായിട്ടുണ്ടോ. കേരള സംസ്ഥാനത്തെ ഒരു സാധാരണ പൗരന്റെ താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അങ്ങ് തയ്യാറാണോ?

പ്രിയപ്പെട്ട തോമസ് ഐസക്ക്, നമുക്കറിയം നാം കൊറോണയെക്കുറിച്ച് അറിഞ്ഞത് മാര്‍ച്ച് രണ്ടാം വാരത്തിലാണ് . അതിനു മുമ്പ് മാര്‍ച്ച് ഒന്നിന് കേരളത്തിന്റെ സാമ്പത്തിക സ്ഥിതി എന്തായിരുന്നു എന്ന് നമുക്ക് ആദ്യം പരിശോധിക്കാം….
50,000 രൂപയില്‍ കൂടുതലുള്ള ഒരു ബില്ലും മാറുവാന്‍ കഴിയാത്ത ട്രഷറി നിയന്ത്രണം നിലവിലുണ്ടായിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. നിയമസഭ അംഗീകരിച്ച് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് അനുവദിച്ച 2,020 കോടിയുടെ ബില്ലുകള്‍ പോലും മാറാന്‍ കഴിയാത്ത രൂക്ഷമായ പ്രതിസന്ധി. കോണ്‍ട്രാക്റ്റര്‍മാരുടെ ബില്ലുകള്‍, സാമൂഹ്യ ക്ഷേമപെന്‍ഷനുകള്‍ ഉള്‍പ്പെടെ മുഴുവന്‍ കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശികകള്‍…. ഉത്തരവാദി കോവിഡാണോ ? ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്..!

ഇനി കൊറോണയുടെ പേരില്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് നോക്കാം. അതില്‍

??14, 000 കോടി കോണ്‍ട്രാക്റ്റര്‍മാര്‍ക്കു കൊടുത്തു തീര്‍ക്കാനുള്ള കുടിശ്ശിക.
??2, 000 കോടി രൂപ കുടുംബശ്രീ വായ്പ (അതും പറഞ്ഞു പറ്റിച്ചു. ഇത് 9% പലിശക്ക് ബാങ്കുകള്‍ നല്‍കുന്നതാണ്.)
??2, 000 കോടി രൂപ തൊഴില്‍ ഉറപ്പിന് (ചില്ലി പൈസ സംസ്ഥാനത്തിന് ചിലവില്ല. ഇത് കേന്ദ്രം നല്‍കേണ്ടത്.)
??സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1, 300 കോടി രൂപ. (കോവിഡിനു മുമ്പേ കൊടുക്കാന്‍ ഉള്ള കുടിശ്ശിക )
?? 20 രൂപക്ക് ഊണ് കൊടുക്കാന്‍ 50 കോടി രൂപ. ആകെ
14,000 + 2,000 + 2, 000 + 1,300 + 50 = 19, 350 കോടി രൂപ.

ഇത് മുഴുവന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് ഏതിനെങ്കിലും കോവിഡുമായ് ബന്ധമുണ്ടോ ?

ഉത്തരം പറയണം മിസ്റ്റര്‍ തോമസ് ഐസക്ക്

ഇനി കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പരിശോധിക്കാം.

??മുന്‍ഗണനാ വിഭാഗത്തിലെ AAYക്കാര്‍ക്ക് എല്ലാ മാസവും സൗജന്യമായി കിട്ടുന്നതു തന്നെ. പുതുതായി ഒന്നുമില്ല. ഈ വിഭാഗത്തിലെ രണ്ടാം വിഭാഗത്തിന് UDF കാലത്ത് സൗജന്യമായ് നല്‍കിയത് ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഈടാക്കിയ 2 രൂപ ഒരു മാസത്തേക്ക് ഒഴിവാക്കുക വഴി ഒരു കുടുംബത്തിന് അധികമായി നല്‍കിയ ആനുകൂല്യം 70 രൂപ മാത്രം.

?? മുന്‍ഗണനേതര വിഭാഗത്തിന് (വെള്ള കാര്‍ഡ്) 15 കിലോ അരി സൗജന്യമായി കൊടുത്തതും 750 രൂപ വരുന്ന കിറ്റ് 1, 000 രൂപക്ക് നല്‍കുന്നത് (350 കോടി) മാത്രമേ സര്‍ക്കാരിന് കോവിഡിന്റെ പേരില്‍ അധിക ചിലവ് വന്നിട്ടുള്ളൂ.

??ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നും അതിലെ അംഗങ്ങള്‍ക്ക് നല്‍കുന്ന 1, 000 രൂപയും 10,000 രൂപ വായപ്പയും അവര്‍ അടയ്ക്കുന്ന മാസ വിഹിതത്തില്‍ നിന്നും എടുത്താണ്. സര്‍ക്കാരിന്റെ ഔദാര്യമല്ല. ആ പണം നിശ്ചിത പ്രായശേഷം അവര്‍ക്ക് കിട്ടുന്ന പണത്തില്‍ നിന്നും കുറവ് ചെയ്യും.

??ഇനി കോവിഡിന് ചികില്‍സിക്കാന്‍ ഒരു രോഗിക്ക് 25, 000 രൂപ ചിലവ് എന്നാണ് മന്ത്രി പറഞ്ഞത്. ഇന്ന് വരെ നോക്കിയാല്‍ രോഗികള്‍ 500 ല്‍ താഴെ.. എത്ര വരും? ഒരു മാസം ഉണ്ടായ വരുമാന നഷ്ടം മാത്രമേ കൊറോണ വകയുള്ളൂ എന്ന് ചുരുക്കം.

ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി കോവിഡല്ല മറിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തും സാമ്പത്തിക അച്ചടക്കമില്ലായ്മയും തന്നെയാണ് എന്നാണ്.

കേരള സര്‍ക്കാരിന്റെ ധൂര്‍ത്തിന്റെയും കൊള്ളയുടെയും ചില കണക്കുകള്‍ പരിശോധിക്കാം

?(1) മന്ത്രിസഭാ സത്യപ്രതിജ്ഞ
ചിലവ് 3.71 കോടി രൂപ

?(2) നൂറാം ദിവസം ആഘോഷിച്ചത്
ചിലവ് 2.24 കോടി രൂപ.

?(3) ഒന്നാം വാര്‍ഷികം
ചിലവ് 18.6 കോടി രൂപ

?(4) ആയിരം ദിനം ആഘോഷം
ചിലവ് 10.27 കോടി രൂപ

?(5) സി.പി.എം ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ അഴിമതിയും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും മൂലം വരുത്തിയ ബാധ്യത കേരള സര്‍ക്കാര്‍ ഏറ്റെടുക്കുക വഴി റബ്‌കോ 238 കോടി രൂപ. മാര്‍ക്കറ്റ്‌ഫെഡ് 27 കോടി രൂപ. റബര്‍ മാര്‍ക്ക് 41 കോടി രൂപ ആകെ 306 കോടി രൂപ

?(6) ഒരു ശുപാര്‍ശ പോലും നടപ്പിലാക്കാത്ത വി. എസ് അച്യുതാനന്തന്റെ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ . 31/12/19 വരെ ചിലവ് 7,13, 36, 666 രൂപ

?(7) യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം മാത്രം മാസം ഒരു ലക്ഷം രൂപ. കാറും മറ്റു ആനുകൂല്യങ്ങളും പുറമേ.
മിഷന്‍ കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ഇവര്‍ക്കു പുറമേ കാബിനറ്റ് പദവിയോടെ R. ബാലകൃഷ്ണ പിള്ളയും ചീഫ് വിപ്പും.

?(8) മുഖ്യമന്ത്രിക്ക് കേരള ചരിത്രത്തില്‍ ആദ്യമായി ആറ് ഉപദേശികള്‍. ഇവരില്‍ പ്രസ് അഡ്‌വൈസര്‍ പ്രഭാവര്‍മ്മയുടെ ശമ്പള സ്‌കെയില്‍ 93, 000 1,20,000, നിയമ ഉപദേഷ്ടാവ് ജയകുമാറിന് 77, 400 1,15, 200. ഹൈക്കോടതിയില്‍ 150 ഗവ: പ്ലീഡര്‍മാര്‍ ഉളളപ്പോള്‍ ലൈസന്‍ ഓഫീസര്‍ വേലപ്പന്‍ നായര്‍ക്ക് പ്രതിമാസം ചിലവ് 1,14, 000 രൂപ ഇതൊക്കെ ഉണ്ടായിട്ടും സ്പിന്‍ക്ലറില്‍ വാദിക്കാന്‍ മുംബെ വക്കീല്‍ എന്‍.എസ്. നിപ്പനായി. നല്‍കിയത് ലക്ഷങ്ങള്‍.

?(9) ആറ്റിങ്ങലില്‍ തോറ്റ മുന്‍ സീനിയര്‍ എം.പി. ഡോ. സമ്പത്തിന് ഡല്‍ഹിയില്‍ നിയമനം. അലവന്‍സ് അടക്കം പ്രതിമാസം 1,75, 000 രൂപ പ്രതിഫലം. 8 സഹായികള്‍ . കാറുകള്‍ മറ്റ് പ്രതിമാസ ചിലവ് 50 ലക്ഷം. നാടിന് എന്ത് നേട്ടം? ഉത്തരം പറയണം ശ്രീ. തോമസ് ഐസക്ക്.

?(10) ഹെലിക്കോപ്റ്റര്‍ പ്രതിമാസ വാടക 1,64, 00000 + GST ഇത് ആദ്യത്തെ ഇരുപത് മണിക്കൂറിന് .കൂടുതല്‍ ആയാല്‍ മണിക്കൂറിന് 67, 926 രൂപ വച്ച് അധികം തുക. അതിപ്പോ വെറുതേ വെയിലത്ത് ശംഖുമഖത്ത് കിടക്കുന്നു.

?(11) മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ വിദേശ യാത്രകള്‍ 27, പലതും കുടുംബസമേതം. കേരളത്തിന് കിട്ടിയ നേട്ടം എന്ത് എന്ന് വ്യക്തമാക്കാമോ…?

?(12) പുതിയ ബുള്ളറ്റ് പ്രൂഫ് കാറിന് ഒന്നര കോടി ! നിലവില്‍ നാല് എണ്ണം ഉണ്ട് .

?(13) യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മട്ടന്നൂരെ ഷുഹൈബിനെ കൊന്ന സി.പി.എംകാരെ രക്ഷിക്കാന്‍ വക്കീലിനെ കൊണ്ടുവന്നത് 86 ലക്ഷം.

?(14) പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും, ശരത് ലാലിനെയും കൊന്ന സി.പി.എം നേതാക്കള്‍ക്കെതിരാത CBI അന്വേഷണം അട്ടിമറിക്കാന്‍ 45 ലക്ഷം രൂപ. അരിയില്‍ ഷുക്കൂറിന്റേ കേസ് അട്ടിമറിക്കാന്‍ ചില വിട്ട ലക്ഷങ്ങള്‍ ഇതിന് പുറമേയാണ്.

?(15) സര്‍വീസില്‍ നിന്നും വിരമിച്ച ഇഷ്ട്ടക്കാരെ തിരില്ല് തിരുകി കയറ്റുക വഴി ചിലവ് കോടികള്‍ .കിഫ്ബി CEO ഡോ. K M അബ്രഹാംമാസശമ്പളം 3, 32, 750 രൂപ.
ചീഫ് പ്രൊജക്റ്റ് എക്‌സാമിനര്‍ വിജയദാസ് 2, 78, 300 രൂപ

?(16) മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ പരിപാലനം. ഒന്‍പത് പേര്‍. മാസ ശമ്പളം ഒരാള്‍ക്ക് 54,014 രൂപ
? (17) മന്ത്രിമാരുടെ ചികില്‍സാ ചിലവുകള്‍ പറയുന്നില്ല. എന്നാലും ഒരു ഉദാഹരണം പറയാം. ധനമന്ത്രി കോട്ടയ്ക്കല്‍ ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ നടത്തിയ വക. മരുന്ന് 20, 990, മുറി വാടക 79, 200, തോര്‍ത്ത് 195 , തലയണ 250. ചിലര്‍ വാങ്ങിയ കണ്ണാടിയുടെ വിലയും, ഇന്നോവ ക്ക് വാങ്ങിയ ടയറുകളുടെ വിലയും പറയുന്നില്ല.

?(18) ADB യില്‍ നിന്നും പ്രളയാനന്തരം റീബില്‍ഡ് കേരളയ്ക്കായ് ലഭിച്ച 1, 780 കോടി രൂപ വകമാറ്റി.
കളമശ്ശേരിയില്‍ മാത്രം പ്രളയ ഫണ്ട് തട്ടിപ്പ് 20 ലക്ഷം രൂപ . ഏരിയാ /ലോക്കല്‍ കമ്മറ്റി നേതാക്കളും തങ്ങളെ കൊണ്ട് ആവുന്നതു പോലെ . സഖാക്കന്‍മാരുടെ കൊള്ള നിര്‍ബാധം അരങ്ങേറുമ്പോള്‍ പ്രളയ ധനസഹായം കിട്ടാതെ ആത്മഹത്യ ചെയ്തവര്‍ നിരവധി. പ്രളയ ഫണ്ടില്‍ ചിലവഴിച്ചത് 30 % ത്തില്‍ താഴെ. ബാക്കി മുഴുവന്‍ വകമാറ്റി. ഓഖി ഫണ്ടിന്റെ കാര്യം തഥൈവ.

?(19) പതിനാല് ജില്ലകളിലെയും സാംസ്‌ക്കാരിക നിലയങ്ങളുടെയും നവോത്ഥാന സമുച്ചയത്തിന്റെ 700 കോടിയും കേരള സഭാ ഹാളിന്റെ 17 കോടിയും , നവോത്ഥാന മതിലിന്റെ 50 കോടിയും വേറെ.

?(20) രണ്ട് ഡി.ജി.പി പദവി ഉണ്ടാകേണ്ടിടത്ത് 12 ഡി.ജി.പി പദവി.

?(21) ന്യൂസ് ചാനലുകളില്‍ സംപ്രേഷണം ചെയ്യുന്ന ‘നാം മുന്നോട്ട്’ പരിപാടിക്ക് പ്രതിവര്‍ഷം 6. 37 കോടി രൂപയും അഞ്ചുവര്‍ഷത്തേക്ക് 31.85 കോടി രൂപയും ചിലവ്. ഈ പ്രതിവാര ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ടി’ന്റെ നിര്‍മാണം പാര്‍ട്ടി ചാനലിനാണ് കരാര്‍ നല്കിയിരിക്കുന്നത് ഒരു എപ്പിസോഡിന് 2. 25 ലക്ഷം രൂപ എന്ന നിരക്കിലാണ്. ഒരു വര്‍ഷം പാര്‍ട്ടി ചാനലിന് എപ്പിസോഡ് നിര്‍മാണത്തിനു നല്‍കുന്നത് 1.17 കോടി രൂപ. അഞ്ചു വര്‍ഷത്തേക്ക് 5.85 കോടി രൂപ. സംപ്രേഷണം ചെയ്യുന്ന വകയില്‍ വേറെയും വരുമാനം ചാനലിന് ലഭിക്കുന്നുണ്ട്. ഏറ്റവും മുന്‍നിര ചാനലിന് ആഴ്ചയില്‍ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യാന്‍ 1.25 ലക്ഷം രൂപ. ചില ചാനലുകള്‍ അതിലും കുറഞ്ഞ തുകയ്ക്കാണ് സംപ്രേഷണം ചെയ്യുന്നത്. ശരാശരി ഒരു ലക്ഷം രൂപ വച്ച് ഒരാഴ്ചത്തെ സംപ്രേഷണ ചെലവ് കൂട്ടിയാല്‍ 12 ന്യൂസ് ചാനലുകള്‍ക്ക് 10 ലക്ഷം രൂപ നല്കണം. 52 ആഴ്ചത്തേക്ക് 5.2 കോടി രൂപ. അഞ്ചു വര്‍ഷത്തക്ക് 26 കോടി രൂപ. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി.ആര്‍.ഡിയും സിഡിറ്റും ചേര്‍ന്ന് നിര്‍മിച്ച് ദൂരദര്‍ശനില്‍ സാമ്പത്തിക ബാധ്യതകളില്ലാതെ സംപ്രേഷണം ചെയ്ത പരിപാടിയാണ് ഇന്നു കോടികളുടെ ഇടപാട് നടക്കുന്നത്.

?(22) മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിനും സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും പുറംകരാര്‍ നല്കിയിരിക്കുന്നത് 4.23 കോടി രൂപയ്ക്കാണ്.

?(23) ഡോ. സമ്പത്തിനെ കൂടാതെ സര്‍ക്കാര്‍ കാബിനറ്റ് റാങ്കു നല്കിയ അഞ്ചുപേര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ്. ആര്‍. ബാലകൃഷ്ണപിള്ള മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍, വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മീഷന്‍, കെ. രാജന്‍ ചീഫ് വിപ്പ്, അഡ്വക്കറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് എന്നിവര്‍ക്കാണ് കാബിനറ്റ് റാങ്ക്. ഇവര്‍ക്ക് ഔദ്യോഗിക വസതി, ജീവനക്കാര്‍, വാഹനം, ടി.എ, ഡി.എ, ചികിത്സാചെലവ് തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. ഒരു കാബിനറ്റ് റാങ്ക്കാരന് പ്രതിമാസം ശരാശരി 12 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം 1.44 കോടി. അഞ്ചുപേര്‍ക്ക് 8.64 കോടി രൂപയുടെ പ്രതിവര്‍ഷ ചെലവ്

പ്രിയപ്പെട്ട തോമസ് ഐസക്ക് ഇനി പറയൂ ആരാണ് മുണ്ട് ഉടുക്കേണ്ടത്. സര്‍ക്കാരിന്റെ ധൂര്‍ത്തും, കൊള്ളയും കെടുകാര്യസ്ഥതയുമല്ലേ കാര്യങ്ങള്‍ ഇത്രയും വഷളാക്കിയത്. ഞങ്ങളുടെ നികുതിപ്പണമല്ലേ ഇങ്ങനെ കൊള്ളയടിക്കുന്നത്. അറിയാനുള്ള അവകാശം ഈ നാട്ടിലെ സാധാരണ പൗരനുണ്ട്.

സസ്‌നേഹം പൗരന്‍
(കടപ്പാട് )

P:S ഇതൊക്കെ ഇപ്പോള്‍ പറയണോ ഒരു ദുരന്തത്തിനു മുന്നിലല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷെ പ്രളയകാലത്തും ഇതേ ചര്‍ച്ച വന്നു. അന്നു പറഞ്ഞത് പ്രളയാനന്തരം തിരുത്തുകള്‍ ഉണ്ടാകും എന്നാണ്. ഉണ്ടായില്ല. അതുകൊണ്ട് ഇപ്പോള്‍ തന്നെ പറയുന്നു.

Tags:
Share3TweetSendShare

Latest stories from this section

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

‘എന്നെ തോൽപ്പിക്കാൻ നോക്കിയവർ മര്യാദ പഠിക്കും,കുലംകുത്തികളൊക്കെ ജയിച്ചു’; തോൽവിയിൽ പൊട്ടിത്തെറിച്ച് യു. പ്രതിഭ

‘എവിടെ നിന്നാലും ജയിക്കാൻ ജി സുധാകരൻ കുട്ടിച്ചാത്തനാണോ?’; കൂടുതൽ പറയിക്കരുതെന്ന് യു പ്രതിഭ

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

ബംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ ക്രൂര പീഡനം; കേസ് ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്ന് ആരോപണം, പരാതി പിൻവലിച്ചില്ലെങ്കിൽ വധഭീഷണി!

കെപിസിസി ആസ്ഥാനത്ത് ബിന്ദു കൃഷ്ണയെ ബലമായി ആലിംഗനം ചെയ്യാൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ്; തട്ടിമാറ്റി നിയുക്ത എംഎൽഎ; വീഡിയോ പുറത്ത്!

പൊറുക്കണം,സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി;ദിവസങ്ങളായി ഉറക്കം നഷ്‌ടപ്പെട്ടു;ഖേദം പ്രകടിപ്പിച്ച് ചെറിയാൻ ഫിലിപ്പ്!

Discussion about this post

Latest News

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്;  മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ധോണിയെ കാണിച്ച് ടിക്കറ്റ് വിൽക്കുന്നോ? ചെന്നൈ ക്യാമ്പിലെ കള്ളക്കളി പൊളിച്ച് ബദരീനാഥ്; മാനേജ്‌മെന്റിനെതിരെ കടുത്ത അമർഷം!

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞാൻ ഇന്ത്യയിലിറങ്ങിയാൽ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും; ആശങ്ക അറിയിച്ച് സിജെപി സ്‌ഥാപകൻ

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം;സ്തനാർബുദ സ്ഥിരീകരണത്തിന് പിന്നാലെ സ്വകാര്യത അഭ്യർത്ഥിച്ച് വനേസ ട്രംപ്

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

താജ്മഹൽ കണക്ട് മുതൽ ടെൻസിങ് നോർഗെയുടെ കോടാലി വരെ, ഇന്ത്യൻ പൈതൃകം ആഗോള വേദിയിലെത്തിച്ച് നരേന്ദ്ര മോദി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

ആർ.ജി കർ കേസ് അട്ടിമറിക്കാനുള്ള മമത സർക്കാരിന്റെ ശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തും ; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

സഹായം ചോദിച്ചിരുന്ന കാലം കഴിഞ്ഞു, ഇന്ന് ലോകശക്തികൾ ഭാരതത്തിന് പിന്നാലെ; മോദിയുടെ നയതന്ത്ര നീക്കങ്ങളിൽ വിറളിപൂണ്ട് രാജ്യത്തെ പ്രതിപക്ഷം

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

ശരീരത്തിൽ രക്തമൊഴിച്ചും മൃഗമാംസം ചൊരിഞ്ഞും ഭീകരാന്തരീക്ഷം, ദളിത് യുവതിയെ മതം മാറ്റാൻ ക്രൂര പീഡനം; നാല് പേർ അറസ്റ്റിൽ

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

വക്കീൽ കുപ്പായത്തിൽ തോറ്റു,പക്ഷേ പാറ്റയെ കൊന്ന് വളർന്ന ബിസിനസ് സാമ്രാജ്യം;ഹിറ്റ് 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies