കേരളത്തിലെ മദ്യക്കടകൾ അടുത്തയാഴ്ച മുതൽ തുറക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. വിർച്വൽ ക്യൂ സജ്ജമാക്കുന്ന മുറയ്‌ക്ക് ഈ മാസം പത്തൊൻപതാം തീയതിയോടു കൂടി മദ്യക്കടകൾ തുറക്കാനാണ് സാധ്യത.ബാറുകളിൽ ഇരുന്നു കഴിക്കാൻ ഉള്ള സംവിധാനം ഉണ്ടായിരിക്കില്ല., പകരം പാഴ്സൽ സംവിധാനം ഏർപ്പെടുത്തും.
മദ്യത്തിന് 35 ശതമാനവും, ബിയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനവും വീതം സംസ്ഥാന സർക്കാർ നികുതി വർധിപ്പിച്ചിട്ടുണ്ട്. മദ്യത്തിന്റെ വിലയിൽ അല്ല, മറിച്ച് വില്പന നികുതിയിലാണ് സർക്കാർ 35 ശതമാനം സെസ്സ് ചുമത്തിയത്. കഴിഞ്ഞ വർഷത്തെ പോലെയാണ് വിൽപനയെങ്കിൽ, ഏതാണ്ട് 2000 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിന് ഉണ്ടാവുകയെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടു.
Discussion about this post