കേരള സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ച കോവിഡ് രോഗബാധ സംബന്ധിച്ച ഡാറ്റ മുഴുവൻ നശിപ്പിച്ചുവെന്ന് സ്പ്രിംഗ്ലർ കമ്പനി.സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് ഈ നടപടിയെന്നും കമ്പനി വ്യക്തമാക്കി.
ഹൈക്കോടതിയിലാണ് സ്പ്രിംഗ്ലർ അഭിഭാഷകൻ മുഖേന ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിച്ചത്.കോവിഡ് ഡാറ്റാബേസ് ഇനി സർക്കാർ സ്ഥാപനമായ സി-ഡിറ്റ് കൈകാര്യം ചെയ്യുമെന്ന് കേരള സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പുറകെയാണിത്.സ്പ്രിംഗ്ലർ, ഡാറ്റ എല്ലാം നശിപ്പിക്കുമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ഉറപ്പു നൽകിയിരുന്നു.
Discussion about this post