ബെയ്ജിംഗ്: ഒന്നല്ല മൂന്ന് തരം കൊറോണ വൈറസ് ലാബില്‍ ഉണ്ടെന്ന് വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടര്‍. ലോകത്ത് പടര്‍ന്ന് പിടിച്ച വൈറസല്ല ലാബില്‍ ഉള്ളതെന്നും, അതിന്റെ ജനിതക ഘടന വ്യത്യസ്തമാണെന്നും ആണ് ലാബ് ഡയറക്ടറുടെ വാദം.
ചൈനയിലെ വുഹാനിലെ കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ മൂന്നര ലക്ഷത്തോളം പേര് ലോകത്താകെ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. വവ്വാലുകളില്‍ നിന്നാണ് വൈറസ് മനുഷ്യരിലെത്തിയതെന്നാണ് കരുതുന്നത്.
നേരത്തെ വൈറസ് ലാബില്‍ നിന്നല്ല വന്നതെന്ന് ചൈന പറഞ്ഞിരുന്നു. വുഹാനിലെ ലാബിലുള്ള വൈറസ് വവ്വാലുകളില്‍ ഉള്ളതാണെന്ന് വുഹാന്‍ ലാബ് ഡയറക്ടര്‍ പറഞ്ഞു. എന്നാല്‍ ലാബില്‍ നിന്ന് വൈറസ് വ്യാപനം നടന്നെന്ന ട്രംപിന്റെ വാദം വ്യാജമാണെന്നും ഡയറക്ടര്‍ പറഞ്ഞു.
ഒരിക്കലും ലാബില്‍ നിന്ന് വൈറസ് പുറത്തെത്താന്‍ സാധ്യതയില്ലെന്നും വുഹാന്‍ ലാബ് ഡയറക്ടര്‍ വാങ് യാന്‍യി പറയുന്നു. വുഹാനിലെ ലാബ് ഐസൊലേറ്റ് ചെയ്തിരിക്കുകയാണെന്നും, വവ്വാലുകളില്‍ നിന്നുള്ള വൈറസ് കണ്ടെത്തിയിട്ടുണ്ടെന്നും യാന്‍യി പറയുന്നു. നിലവിലുള്ള കൊറോണയുടെ വീര്യം ഈ വൈറസുകള്ക്കില്ലെന്നും ഇവർ പറയുന്നു.
.
Discussion about this post