ചൈനീസ് ആശയങ്ങളും, പ്രൊപ്പഗാൻഡകളും പരത്താൻ അമേരിക്കൻ മാധ്യമങ്ങൾ കോടിക്കണക്കിന് രൂപ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത്.ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യ പ്രചരണായുധമായ ചൈന ഡെയിലി എന്ന ദിനപത്രത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുന്നത്. ചൈനീസ് നിയമസംവിധാനമായ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിൽ ചൈനീസ് ഡെയിലി ദിനപത്രം ഫയൽ ചെയ്തിരിക്കുന്ന രേഖകൾ പ്രകാരം, കഴിഞ്ഞ നാലു വർഷത്തിൽ 19 മില്യൺ യുഎസ് ഡോളറാണ് അമേരിക്കൻ ന്യൂസ് പേപ്പറുകൾക്ക് നൽകിയിരിക്കുന്നത്.
വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്, വാൾസ്ട്രീറ്റ് ജേണൽ എന്നീ മാധ്യമങ്ങളാണ് ചൈനീസ് പണത്തിന്റെ പങ്കു പറ്റുന്നവരിൽ പ്രമുഖർ.ചൈനീസ് ആശയങ്ങൾ ന്യായീകരിച്ചു കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നടപടികൾക്ക് അമേരിക്കൻ ജനങ്ങൾക്കിടയിൽ ആശയപരമായ സ്വീകാര്യത ഒരുക്കുകയാണ് ഇവരുടെ ജോലി. അമേരിക്കൻ മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെ കുറിച്ച് പലരും നേരത്തെ വിമർശിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ് പോലെയുള്ള മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ നിന്നും ബഹിഷ്കരിച്ചിരുന്നു.
Discussion about this post