പാലക്കാട് : മരിച്ച അമ്മയുടെ മൃതദേഹം മറവ് ചെയ്യാതെ മറ്റാരെയും അറിയിക്കാതെ മകൾ സൂക്ഷിച്ചത് മൂന്നുദിവസം. പാലക്കാട് ചളവറയിലുള്ള രാജ്ഭവനിലെ റിട്ടയർ അധ്യാപികയായ ഓമനയാണ് മരിച്ചത്.പ്രാർത്ഥിച്ചാൽ മൂന്നാംനാൾ ഓമന ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കുകയായിരുന്നു ഡോക്ടറായ മകൾ കവിത.
ശനിയാഴ്ച അർദ്ധരാത്രിയാണ് ഓമന മരിച്ചത്.പ്രാർത്ഥന നടത്തിയാൽ അമ്മ ഉയർത്തെഴുന്നേൽക്കുമെന്ന വിശ്വാസത്തിൽ കവിത മൂന്നാം നാൾ വരെ കാത്തിരുന്നു. പ്രാർത്ഥന ക്ക് ഫലം കാണാതിരുന്നപ്പോൾ അമ്മ മരിച്ച വിവരം കവിത അയൽവാസിയെ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് വീട്ടിലെത്തിയ ആരോഗ്യ പ്രവർത്തകരാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നും ദുർഗന്ധം ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കിയത്.കോവിഡ് സെല്ലിനെ സഹായത്തോടെ ചൊവ്വാഴ്ച മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post