ന്യൂഡൽഹി : പാകിസ്ഥാനിൽ നിന്നും കശ്മീരിലെത്തിയ 200 യുവാക്കളെ കാണാനില്ല.സംഭവത്തെ തുടർന്ന് രഹസ്യാന്വേഷണ ഏജൻസികൾ പൊലീസിനും സൈന്യത്തിനും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
2017 ജനുവരി മുതൽ 399 പേർക്കാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിസ നൽകിയത്.ഇതിൽ, 218 പേരെക്കുറിച്ച് ഇപ്പോൾ യാതൊരു അറിവുമില്ല.കശ്മീരിൽ യുവാക്കളെ ആയുധ പരിശീലനം നൽകി പാക്കിസ്ഥാൻ ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ടെന്ന് പുൽവാമ സ്ഫോടനത്തിനു ശേഷം നടന്ന അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Discussion about this post