തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കൊവിഡ് മരണം. ജൂലൈ 5ന് കുഴഞ്ഞു വീണ് മരിച്ച തൃശൂർ അരിമ്പൂര്‍ സ്വദേശി വത്സലക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിൽ ഫലം പോസിറ്റീവ് ആവുകയായിരുന്നു.
വത്സലക്ക് രോഗം പകർന്ന സാഹചര്യം ആശങ്കാജനകമാണ്. കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. എന്നാൽ മകൾക്ക് രോഗലക്ഷണമൊന്നും പ്രകടമായിരുന്നില്ല. ഇവരുടെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം. ഇത് രോഗപ്പകർച്ചയെ കുറിച്ചുള്ള സാദ്ധ്യതകൾ സങ്കീർണ്ണമാക്കുകയാണ്.
പോസ്റ്റ്മോര്‍ട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലം വരുന്നതിന് മുൻപാണ് വത്സലയുടെ ശവസംസ്കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു ചടങ്ങുകൾ. ഇതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
Discussion about this post