ഹൈദരാബാദ്: ആന്ധ്രയില്‍ ദളിത സമുദായത്തില്‍പ്പെട്ട നിരവധി പേരെ ക്രിസ്തുമതത്തിലേയ്ക്ക് മാറ്റുന്നത് രൂക്ഷമാകുന്നു. ഇതു സംബന്ധിച്ച് ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം കേന്ദ്ര സര്‍ക്കാരിനു പരാതി കൈമാറി.
സംസ്ഥാന സര്‍ക്കാരിന്റെ ദുരന്ത നിവാരണ ഫണ്ടിലൂടെ ഒറ്റത്തവണ സര്‍ക്കാര്‍ ഓണറേറിയം ലഭിച്ച 29,841 ക്രിസ്ത്യന്‍ പാസ്റ്റര്‍മാരില്‍ 70% പേര്‍ക്കും എസ്സി / ഒബിസി ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഹിന്ദു ജാതി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളില്‍ ഒരു വലിയ ശതമാനമാണ് ഒറ്റത്തവണ ദുരിതാശ്വാസ ഓണറേറിയമായ പണം നേടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു. പ്രയാസങ്ങളും ദുരിതങ്ങളും അഭിമുഖീകരിക്കുന്ന ഇമാമുകള്‍, ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരടങ്ങുന്ന എല്ലാ ‘മതസേവന പ്രവര്‍ത്തകര്‍ക്കും ആന്ധ്ര സര്‍ക്കാര്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓണറേറിയം നല്കി. ഇതില്‍ 7000 ഇമാമുകള്‍, 29,841 പാസ്റ്റര്‍മാര്‍ എന്നിവര്‍ക്ക് ഒറ്റത്തവണ ഓണറേറിയത്തില്‍ 34 കോടി രൂപ നല്കി, അത് ബന്ധപ്പെട്ട ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ലോബി, ആന്ധ്രാപ്രദേശിലേക്ക് വരുന്ന നൂറുകണക്കിന് വിദേശ സുവിശേഷകര്‍, പ്രാദേശിക ക്രിസ്ത്യന്‍ പാസ്റ്റര്‍മാര്‍ എന്നിവരാണ് ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതെന്നും പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദളിതരെ മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ വിശദമായ അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രാലായം ഉത്തരവിട്ടത്.
Discussion about this post