തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റും എൻ ഐ എയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്തും സംസ്ഥാനത്തെമ്പാടും പ്രതിഷേധം ശക്തം. ഭരണസിരാകേന്ദ്രങ്ങളിലേക്ക് യുവമോർച്ച നടത്തിയ മാർച്ചുകളുടെ നേർക്ക് പൊലീസ് അതിക്രമം അതിരു വിട്ടു.
കർഷകമോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേർക്ക് പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. കെ ടി ജലീലും എം സി കമറുദ്ദീനും രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കാസർകോട് കളക്‌ട്രേറ്റിലേക്ക് യുവമോർച്ച മാർച്ച് നടത്തി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിലേക്ക് ബിജെപിയും മാർച്ച് നടത്തി. പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ മഹിളാമോർച്ച പ്രവർത്തകർക്കെതിരായ പൊലീസ് നടപടി പ്രതിഷേധത്തിനിടയാക്കി.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും എം എസ് എഫും വിവിധ കേന്ദ്രങ്ങളിൽ പ്രകടനങ്ങൾ നടത്തി.
Discussion about this post