Monday, April 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

നേപ്പാളിൻറെ അതിർത്തി ചൈന വ്യാപകമായി കയ്യേറുന്നു : കയ്യേറി നിർമ്മിച്ചത് ഒൻപത് കെട്ടിടങ്ങൾ, പ്രതികരണമില്ലാതെ നേപ്പാൾ ആഭ്യന്തര, വിദേശ വകുപ്പുകൾ

by Brave India Desk
Sep 20, 2020, 12:20 pm IST
in International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു: ചൈനയുടെ അതിർത്തി പിടിച്ചെടുക്കൽ നയം ശക്തമായി തുടരുന്നു. ഒരു ഭാഗത്ത് ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കെ മറുഭാഗത്ത് നേപ്പാളിൽ തടസ്സമില്ലാതെ ചൈന അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറുകയാണ്. കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയുമായുള്ള അതിർത്തി തർക്കവും നിലനിൽക്കെയുള്ള നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥരുടെ അഭാവമാണ് ചൈന മുതലെടുക്കുന്നത്.പതുക്കെ പതുക്കെ ഈ സാഹചര്യങ്ങളെ മുതലെടുത്ത് ചൈന നേപ്പാളിലെ ഭൂമി കൈവശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

നേപ്പാളിലെ ഹംല ജില്ലയിലാണ് ഇത്തവണ നുഴഞ്ഞു കയറ്റം.ഈ ജില്ലയിലെ നംഖ ഗ്രാമത്തിൽ ചൈന രഹസ്യമായി ഒരു കെട്ടിടം നിർമ്മിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ട് കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കിയെന്നാണ് സൂചന.പക്ഷേ 9 വലിയ കെട്ടിടങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്.കെട്ടിടം നിർമ്മിക്കുക മാത്രമല്ല കെട്ടിടങ്ങൾ നിർമ്മിച്ച സ്ഥലത്തേക്ക് നേപ്പാളിലെ പൗരന്മാർക്ക് പ്രവേശനവും നിഷേധിച്ചിട്ടുണ്ട്.

Stories you may like

‘മാർപാപ്പ മതത്തിന്റെ കാര്യം മാത്രം നോക്കിയാൽ മതി, രാഷ്ട്രീയം കളിക്കാൻ വരേണ്ട’ ; കടുത്ത ഭാഷയിൽ വിമർശനവുമായി ട്രംപ്

ഹോർമുസ് അമേരിക്കൻ സൈന്യത്തിന്റെ ‘മരണച്ചുഴി’യാകും ; ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിന് മറുപടിയുമായി ഇറാൻ

വില്ലേജ് കൗൺസിൽ പ്രസിഡന്റ് വിഷ്ണു ബഹാദൂർ ലാമ അതിർത്തി പ്രദേശം സന്ദർശിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. ലിമി ഗ്രാമത്തിലെ ലാപ്ച പ്രദേശത്ത് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി ഒരേസമയം 9 കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഗ്രാമത്തിനുള്ളിലെ അതിർത്തി പ്രദേശത്ത് എങ്ങനെ, ആരാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചതെന്ന വിവരങ്ങൾ ലഭിക്കാൻ ഗ്രാമ പ്രസിഡണ്ട് വിഷ്ണു ബഹാദൂർ ലാമ അവിടെയെത്തിയപ്പോൾ അദ്ദേഹത്തെ ആ ഭാഗത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും ചൈനീസ് ആർമി തടഞ്ഞു എന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ഗ്രാമീണർ ചോദ്യങ്ങൾ ഉന്നയിക്കുമ്പോഴും ചൈനീസ് സൈനികർ അവരുടെ സാധനങ്ങളുമായി കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാണ് വില്ലേജ്  കൗൺസിലർ പറയുന്നത്.ഇരു രാജ്യങ്ങളുടെയും അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള നേപ്പാൾ ഭാഗത്താണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചത്. കെട്ടിടങ്ങളുടെ ചിത്രങ്ങളും ലാമ തന്റെ മൊബൈലിൽ പകർത്തിയിട്ടുണ്ട്.അതിർത്തിയിൽ കാവൽ നിൽക്കുന്ന ചൈനീസ് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കാനും താൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല, അവരോട് ആ പ്രദേശം വിടാൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ലിമിക്കും ലാപ്ചയ്ക്കും ഇടയിലുള്ള റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ചൈനീസ് ഭാഗത്തുനിന്ന് നടക്കുമ്പോൾ അവിടെ മൂന്ന് കെട്ടിടങ്ങൾ നിർമ്മിക്കാൻ ചൈന ശ്രമം ആരംഭിച്ചിരുന്നു. കെട്ടിടനിർമ്മാണത്തിനായി അടിത്തറ ഉണ്ടാക്കിയതിനെതിരെ നേപ്പാൾ ഭരണകൂടം പ്രതിഷേധിച്ചിരുന്നു .പ്രതിഷേധത്തെതുടർന്ന് ചൈന ഇതിൽ നിന്ന് പിൻമാറുകയായിരുന്നു. എന്നാൽ ഇപ്പോൾ ഒൻപത് കെട്ടിടങ്ങൾ പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കി. കെട്ടിടത്തിനുള്ളിലെ ചില അറ്റകുറ്റപ്പണികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
ചൈനീസ് പട്ടാളക്കാർ നേപ്പാളി പ്രദേശത്ത് കയറിയാണ് വിശ്രമിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്നും ആണ് റിപ്പോർട്ട്. നേപ്പാളി പൗരന്മാരെയോ അവിടത്തെ നാട്ടുകാരെയോ സ്വന്തം ഭൂമിയിലേക്ക് കടക്കാൻ അനുവദിക്കുന്നില്ലെന്നും ഗ്രാമ പ്രസിഡന്റ് ലാമ പരാതി അറിയിച്ചു. ഹുംല ചീഫ് ഡിസ്ട്രിക്റ്റ് ഓഫീസർ ചിരഞ്ജീവി ഗിരിയോട് ഇതു സംബന്ധിച്ച് പരാതി ഉന്നയിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് നേപ്പാളി സുരക്ഷാ ഉദ്യോഗസ്ഥരെയും സർവേ വകുപ്പിലെ ഉദ്യോഗസ്ഥരെയും ഉടൻ സ്ഥലത്തേക്ക് അയക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

നേപ്പാളിലെ ആഭ്യന്തര മന്ത്രാലയമോ വിദേശകാര്യ മന്ത്രാലയമോ ഒരു പ്രതികരണവും ഇതു സംബന്ധിച്ച് നൽകിയില്ല.ജില്ല സിഡിഒ ചിരഞ്ജീവി ഗിരിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. രണ്ട് മാസം മുമ്പ് നേപ്പാളിലെ ഗോർഖ ജില്ലയിലെ കപ്പ ഗ്രാമം ചൈന ലയിപ്പിച്ചതായി വാർത്തയുണ്ടായിരുന്നു. ഈ സംഭവം നേപ്പാളിൽ ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. സർക്കാരിന് നേപ്പാൾ പാർലമെന്റിൽ ഇതു സംബന്ധിച്ച് ഉത്തരം നൽകേണ്ടി വന്നിരുന്നു.

Tags: bordernepalchina
Share17TweetSendShare

Latest stories from this section

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഹോർമുസ് കടലിടുക്കിൽ നാവിക ഉപരോധം പ്രഖ്യാപിച്ച് ട്രംപ് ; എല്ലാ കപ്പലുകളും തടയാൻ തീരുമാനം

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

ഒരു ഗ്രാമം തന്നെ തുടച്ചുനീക്കി ; ലെബനനിൽ ഹിസ്‌ബുള്ളക്കെതിരെ ‘മാസ് ഡെറ്റണേഷൻ’ നടത്തി ഇസ്രായേൽ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

പാകിസ്താൻ തോറ്റിടത്ത് നിന്നും തുടങ്ങാൻ റഷ്യ ; യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുടിൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

സൗദിയിൽ നിന്നും ഖത്തറിൽ നിന്നുമായി 5 ബില്യൺ ഡോളർ വാങ്ങി യുഎഇക്ക് നൽകാനുള്ള പണം തിരിച്ചടയ്ക്കും ; കടം വീട്ടാൻ വമ്പൻ പദ്ധതിയുമായി പാകിസ്താൻ

Discussion about this post

Latest News

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

‘ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും, ബോഡി ഷെയിമിം​ഗ് സ്ഥിരം ശൈലി’; ഡോ. റാം പ്രശ്നക്കാരനെന്ന് വിദ്യാർത്ഥികൾ

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

വിവാഹവാഗ്ദാനം നൽകി 17-കാരിയെ പീഡിപ്പിച്ചു; കണ്ണൂരിൽ വൈദികൻ അറസ്റ്റിൽ, പിടിയിലായത് ഒരുമാസത്തെ ഒളിവുജീവിതത്തിന് ശേഷം!

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

21-ാം നൂറ്റാണ്ടിലെ വിപ്ലവകരമായ തീരുമാനം ; വനിതാ സംവരണ നിയമം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ

ഇസ്‌ലാമാബാദ് സമാധാന ചർച്ചകൾ പാളി; വില്ലനായത് നെതന്യാഹുവിന്റെ ഫോൺകോൾ? കടുത്ത ആരോപണവുമായി ഇറാൻ

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

അരുണാചലിൽ ചൈനയുടെ ‘പേരുമാറ്റിക്കളി’; രൂക്ഷമായി വിമർശിച്ച് ഇന്ത്യ, ‘യാഥാർത്ഥ്യം മാറില്ലെന്ന്’ വിദേശകാര്യ മന്ത്രാലയം!

മുറിയിലടച്ചിരുന്ന് കരയരുത്, തോൽവികൾ നമുക്ക് ഒരുമിച്ച് നേരിടാം; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നായകൻ ഹാർദിക്കിന്റെ ‘മാസ്സ്’ ഡയലോഗ്; വീഡിയോ വൈറൽ

മുറിയിലടച്ചിരുന്ന് കരയരുത്, തോൽവികൾ നമുക്ക് ഒരുമിച്ച് നേരിടാം; മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നായകൻ ഹാർദിക്കിന്റെ ‘മാസ്സ്’ ഡയലോഗ്; വീഡിയോ വൈറൽ

മടിയന്മാരായ സഖ്യകക്ഷികൾ ഉണരട്ടെ; ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയിൽ ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് ട്രംപ്

അമേരിക്കയ്ക്ക് ഇറാന്റെ ‘ഗണിതശാസ്ത്ര’ മുന്നറിയിപ്പ്; ഹോർമുസ് ഉപരോധിച്ചാൽ പെട്രോൾ വില കുതിച്ചുയരും, ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

തുർക്കി സുന്ദരിയെ വേണം, ഒപ്പം 1 ബില്യൺ ഡോളറും; വിചിത്ര ആവശ്യങ്ങളുമായി ഉഗാണ്ടൻ സൈനിക മേധാവി, ഭീഷണിക്ക് പിന്നിൽ പ്രസിഡന്റിന്റെ മകൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies