കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയമ്പതോളം പാക് ഭീകരരെ അഫ്ഗാൻ സൈന്യം കൊലപ്പെടുത്തി. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സൈന്യം കൊലപ്പെടുത്തിയ ഭീകരരുടെ പേരുവിവരങ്ങളും അഫ്ഗാനിസ്ഥാൻ പുറത്തുവിട്ടിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ, അഫ്ഗാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ താരിഖ് അരിയനാണ് ഭീകരരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടത്. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിലായി 55 താലിബാൻ കമാൻഡർമാരെയും 152 പാക് ഭീകരരെയുമാണ് അഫ്ഗാൻ സൈന്യം വധിച്ചതെന്ന് താരിഖ് അരിയൻ മാധ്യമങ്ങളോട് പറഞ്ഞു.
ഏകദേശം ഏഴായിരത്തോളം പാക്ഭീകരർ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടന സുരക്ഷാ സമിതിയുടെ റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗം പേരും തെഹ്‌രിക്-ഇ താലിബാനുമായി ബന്ധമുള്ളവരാണ്.
Discussion about this post