അബുജ: ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക ഭീകരർക്കെതിരെ നൈജീരിയൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി. നൈജീരിയയിലെ ഇസ്ലാം തീവ്രവാദികളുടെ സംഘടനയായ ബൊക്കോ ഹറാമിലെ ഇരുപത് പേരെ സൈന്യം വധിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
സൈനിക നീക്കം നടന്നത് നൈജീരിയയുടെ വടക്ക് കിഴക്കൻ മേഖലയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ വ്യത്യസ്ത സ്ഥലങ്ങളിലായി നൂറോളം ഗ്രാമീണരെ ഭീകരർ കൊന്നൊടുക്കിയിരുന്നു. ബോറോണോ സംസ്ഥാനത്തിലെ അസ്‌കിരി-ഉൽബാ പ്രാദേശിക മേഖലയിൽ നടത്തിയ സൈനിക നീക്കത്തിലാണ് ബൊക്കോ ഹറാമിലെ ഭീകരരെ സൈന്യം വധിച്ചത്. ജനവാസ മേഖലയിൽ അക്രമം നടത്താനുദ്ദേശിച്ച് നീങ്ങിയ ഭീകരരെ സൈന്യം വളയുകയായിരുന്നു.
ഭീകരർ നഗരത്തിലേക്ക് നീങ്ങിയത് പ്രദേശത്തിനടുത്തുള്ള സാംബിസാ വനമേഖലയിൽ നിന്നാണ്. നഗരാതിർത്തിയിൽ എത്തുന്നതിന് മുമ്പെ 15 ട്രക്കുകളിൽ എത്തിയ ഭീകര സംഘത്തെ സൈന്യം തടഞ്ഞ് ശക്തമായ ആക്രമണം നടത്തുകയായിരുന്നു. സൈന്യം നിരവധി ആയുധങ്ങൾ നിറച്ച നാല് ട്രക്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post