ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങൾ പുറത്തു വിട്ടത്. 2026-ഓടെ യുഎസ് ഊർജ വകുപ്പുമായി ചേർന്ന് നാസയ്ക്ക് ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാൻ അനുമതി നൽകുന്നവയാണ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങൾ.
എന്നാൽ, ചൈന ഇതിൽ അസ്വസ്ഥമാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാനുള്ള അമേരിക്കയുടെ പദ്ധതിക്കെതിരെ ചൈന ആഗോള സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ബഹിരാകാശത്ത് അമേരിക്ക തങ്ങളുടെ ആധിപത്യം ഉറപ്പിച്ചാൽ വളരെ വലിയ ശക്തിയായി യു.എസ് മാറുമെന്നും അത് ലോകത്തിന് തന്നെ ഭീഷണിയാണെന്നും ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ന്യൂക്ലിയർ ഫ്യൂഷന് വേണ്ടി ചന്ദ്രോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ഹീലിയം-3 അമേരിക്ക ഉപയോഗപ്പെടുത്തുമോയെന്നാണ് ചൈന ഭയക്കുന്നത്. വരുന്ന വർഷങ്ങളിൽ ചന്ദ്രനിലും ചൊവ്വയിലുമുള്ള രാജ്യത്തിന്റെ സാന്നിധ്യം വർധിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
Discussion about this post