അഞ്ചാലുംമൂട്: ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ബിരുദ വിദ്യാര്‍ഥി പിടിയിലായി. പ്രാക്കുളം സ്വദേശി നിഖിലിനെ (20) യാണ് പോക്സോ നിയമ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച സ്വകാര്യ ആശുപത്രിയില്‍ സ്കാന്‍ ചെയ്തപ്പോഴാണ് പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്.
അഞ്ചു മാസം മുമ്പാണ് പെണ്‍കുട്ടിയെ നിഖിലിെന്റ വീട്ടില്‍ വെച്ച് ബലാത്സംഗത്തിനിരയാക്കിയത്. പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് അന്ന് കുട്ടിയുടെ അമ്മ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാൽ പീഡനവിവരം അന്ന് അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീണ്ടും ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
read also: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല ലോഗോയില്‍ ഗുരുദേവനില്ല; ബോധപൂർവ്വം ഒഴിവാക്കി
ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിനിരയായെന്നും അഞ്ചു മാസം ഗര്‍ഭിണിയാണെന്നും അറിഞ്ഞത്. തുടര്‍ന്ന്, വീട്ടുകാര്‍ അഞ്ചാലുംമൂട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post