ന്യൂഡൽഹി∙ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ കൂടുതൽ പേർ പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ തന്നെയെന്ന് സർവേ റിപ്പോർട്ട്. 2021ലെ ഐഎഎൻഎസ്, സിവോട്ടർ സർവേയിലാണ് മോദി മികച്ച നേതാവെന്ന അഭിപ്രായം നേടിയത്. ഇന്ത്യയിൽ 59.22 ശതമാനം പേർ മോദിയെ അനുകൂലിക്കുന്നുവെന്നാണ് സർവേ കണക്കുകൾ വ്യക്തമാക്കുന്നു.
കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിക്ക് 25.62 ശതമാനം പേരാണ് പിന്തുണ നൽകുന്നത്. അതും കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും. ഒഡീഷയിലും ഹിമാചൽ പ്രദേശിലും ഏതാണ്ട് 80 ശതമാനത്തോളം പേർ മോദിയെ അനുകൂലിക്കുകയും തുടർഭരണം വേണമെന്ന അഭിപ്രായമുളളവരുമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും മോദിയെയാണ് മികച്ച നേതാവായി തിരഞ്ഞെടുത്തത്. ഇവിടെ 75 ശതമാനത്തോളം പോരാണ് അനുകൂലിക്കുന്നത്. രാഹുലിന് പത്തു ശതമാനത്തില്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലുള്ള പിന്തുണ.
സുവേന്ദു അധികാരിയുടെ തട്ടകമായ നന്ദിഗ്രാമിൽ മത്സരിക്കാനൊരുങ്ങി മമത ബാനർജി : പരസ്യമായ വെല്ലുവിളി
ഇതിനു വിപരീതമായി കേരളത്തിലും തമിഴ്നാട്ടിലും മോദിയെക്കാൾ വോട്ട് രാഹുൽ നേടി. കേരളത്തിൽ 54,28% പേരാണ് രാഹുലിനെ പിന്തുണയ്ക്കുന്നത്, തമിഴ്നാട്ടിൽ 48.26%. പല സംസ്ഥാനങ്ങളിൽ നിന്നുള്ള 543 ലോക്സഭാ മണ്ഡലങ്ങളിലെ 30,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.
Discussion about this post