തിരുവനന്തപുരം: കൊവിഡ് ബാധ മൂലമുണ്ടാകുന്ന മരണങ്ങൾ സംസ്ഥാന സർക്കാർ മറച്ചു വെക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3776 ആണ് എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ അയ്യായിരത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്ക്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മ രേഖപ്പെടുത്തിയ കണക്ക് ഈ ആരോപണം സാധൂകരിക്കുന്നതാണ്.
മുൻ വർഷത്തെ അപേക്ഷിച്ച് കൊവിഡ് വ്യാപനമുണ്ടായ 2020 ൽ സംസ്ഥാനത്തെ ആകെ മരണ നിരക്കിൽ വന്ന കുറവാണ് പൊരുത്തക്കേടായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൊവിഡ് മരണങ്ങളുൾപ്പെടെ 2020 ൽ രേഖപ്പെടുത്തിയ ആകെ മരണ സംഖ്യ 234536 ആണ്. 2019 ലെ ആകെ മരണ സംഖ്യ 263901 ആണ്. ഈ പൊരുത്തക്കേടാണ് വിവാദമാകുന്നത്.
ചിക്കൻ ഗുനിയ , ഡെങ്കിപ്പനി , എലിപ്പനി എന്നിവ ബാധിച്ചുള്ള മരണങ്ങൾ കുറഞ്ഞതാണ് ആകെ മരണ സംഖ്യ കുറയാനുള്ള കാരണമെന്നാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ നൽകുന്ന വിശദീകരണം. എന്നാൽ പല കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് ആരോഗ്യ പ്രവർത്തകർ തന്നെ പറയുന്നു.
Discussion about this post