മാമോദീസ ചടങ്ങിന്റെ ഭാഗമായി തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് കുഞ്ഞിന് ദാരുണാന്ത്യം. ഒന്നര മാസം പ്രായമുള്ള കുഞ്ഞാണ് മൂന്ന് തവണ തലകീഴായി വെള്ളത്തിൽ മുക്കിയതിനെ തുടർന്ന് മരിച്ചത്. റൊമേനിയയിലാണ് സംഭവം.
ഹൃദയസ്തംഭനം മൂലമാണ് കുഞ്ഞ് മരിച്ചതെന്നും കുഞ്ഞിന്റെ ആന്തരികാവയവങ്ങളില്‍ വെള്ളം കയറിയിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശ്വാസികൾക്കിടയിൽ തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
റൊമേനിയയിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ ആചാര രീതിയനുസരിച്ച് നവജാത ശിശുവിനെ മൂന്ന് തവണ ജലത്തില്‍ തലകീഴായി മുക്കിയെടുത്താണ് മാമോദീസ ചടങ്ങ് നടത്തുന്നത്. ഈ സമ്പ്രദായത്തിനെതിരെ വിമർശനം ശക്തമാണ്. ഈ ആചാര രീതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആറായിരത്തോളം വിശ്വാസികൾ ബിഷപ്പിന് നിവേദനം നൽകി.
സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post