ഡൽഹി: ഗാൽവനിൽ കടന്നു കയറാൻ ശ്രമിച്ച നാൽപ്പത്തിയഞ്ച് ചൈനീസ് പട്ടാളക്കാരെ ഇന്ത്യ വകവരുത്തിയെന്ന കണക്ക് ശരിവച്ച് റഷ്യൻ- അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് പുറത്തു വിട്ട ഏറ്റവും പുതിയ കണക്കുകളും ഇത് സാധൂകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ സംഘര്‍ഷത്തില്‍ നാൽപ്പത്തിയഞ്ച് ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അമേരിക്കയുടെയും റഷ്യയുടെയും രഹസ്യാന്വേഷണ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് റഷ്യൻ വാർത്താ ഏജൻസി പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അതേസമയം ഗാൽവനിൽ എത്ര ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു എന്ന കാര്യം ചൈന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. 40ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ വാര്‍ത്തയാണെന്നാണ് ചൈന നേരത്തെ പറഞ്ഞിരുന്നത്. ഒരു കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ കൊല്ലപ്പെട്ടിട്ടും അത് അംഗീകരിക്കാൻ ചൈന തയ്യാറായിരുന്നില്ല.
സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികർ വീരമൃതു വരിച്ചുവെന്നും റഷ്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യ ഇക്കാര്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
Discussion about this post