വാഷിംഗ്ടൺ: വീണ്ടും ഞെട്ടിച്ച് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു. 43നെതിരെ 57 വോട്ടുകള്‍ക്കാണ് പ്രമേയം പരാജയപ്പെട്ടത്.
ക്യാപിറ്റോള്‍ കലാപത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ചായിരുന്നു ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്. 100 അംഗ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്മാര്‍ക്കും തുല്യ അംഗബലമുണ്ട്. ട്രംപിനെ ശിക്ഷിക്കണമെങ്കില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമായിരുന്നു.
ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭ ഡിസംബറിലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. അഞ്ച് ദിവസം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് ട്രംപ് കുറ്റവിമുക്തനാകുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന തന്റെ അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും കലാപത്തിന് ആഹ്വാനം ചെയ്തില്ലെന്നുമുള്ള ട്രംപിന്റെ വാദം ഇതോടെ അംഗീകരിക്കപ്പെട്ടു.
Discussion about this post