കൊച്ചി: ഇടത് നേതാക്കളുടെ നിയമന അഴിമതികളുടെ കേന്ദ്രമായി കാലടി സംസ്കൃത സർവ്വകലാശാല. ഇടത് സംഘടനാ നേതാവിന് വേണ്ടി പുതിയ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്താൻ നടത്തിയം നീക്കം പുറത്ത്. എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമന വിവാദത്തിനു പിന്നാലെയാണ് രണ്ടു വര്‍ഷം മുന്‍പ് കാലടി സര്‍വകലാശാലയില്‍ നടന്ന മറ്റൊരു അഴിമതിയുടെ കഥ കൂടി പുറത്തു വരുന്നത്.
ലൈബ്രറി റഫറന്‍സ് അസിസ്റ്റന്റായി വിരമിക്കുന്ന ഇടത് സംഘടനാ നേതാവിന് വേണ്ടിയാണ് അഴിമതി നീക്കം നടന്നത്. നിലവിലുള്ള സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തിക ഒഴിവാക്കി പുതിയ തസ്തിക സൃഷ്ടിക്കാനാണ് 2018-ല്‍ ശ്രമം നടന്നത്. ഡയറക്ടര്‍ ഓഫ് പബ്ലിക്കേഷന്‍സ് എന്നായിരുന്നു തസ്തികക്ക് പേര് നൽകിയിരുന്നത്.
പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകലാശാല ഗവർണ്ണർക്ക് പലവട്ടം കത്തയച്ചിരുന്നു. എന്നാൽ നിയമപ്രകാരമുള്ള അപേക്ഷയല്ലാത്തതിനാല്‍ ഗവർണ്ണർ ആവശ്യം നിരസിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് കഴിഞ്ഞ വർഷം ആവശ്യവുമായി സർവ്വകലാശാല സർക്കാരിനെ സമീപിച്ചു. ഈ അപേക്ഷ നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ് എന്നാണ് വിവരം.
Discussion about this post