ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കും. ഇതിനായി എൻ ഐ എ സംഘം കേരളത്തിലെത്തും. സംഭവുമായി ബന്ധപ്പെട്ട് എട്ടു എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടിയിരുന്നു. ഇവരെ എൻ ഐ എ ചോദ്യം ചെയ്യും.
വയലാറില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ചും പിടിയിലായവരെക്കുറിച്ചുമുള്ള വിവരങ്ങളാണ് എന്‍ഐഎ കേരള പോലീസില്‍നിന്നും ശേഖരിക്കുന്നത്. ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുകൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവസമയത്ത് സ്ഥലത്തുണ്ടായിരിന്നിട്ടും പോലീസ് കാഴ്ചക്കാരായി മാറിയെന്ന് ആക്ഷേപം ശക്തമാണ്. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസിനെതിരെ നടപടി ഉണ്ടാകും.
അതേസമയം നന്ദുവിന്റെ കൊലപാതകം അസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി. തലയ്ക്ക് കൊടുവാള്‍ കൊണ്ടു വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്‌ഐആറിലുണ്ട്.
Discussion about this post