വാഷിംഗ്ടൺ: ഇന്ത്യക്കെതിരായ ചൈനയുടെ സൈബർ ആക്രമണത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക. ചൈനയുടെ ധാർഷ്ട്യം അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ ഇന്ത്യക്കൊപ്പം നിൽക്കുമെന്നും അമേരിക്കൻ കോൺഗ്രസ് അംഗം ഫ്രാങ്ക് പല്ലോൺ വ്യക്തമാക്കി.
ചൈനീസ് പിന്തുണയുള്ള ഹാക്കർമാരാണ് കഴിഞ്ഞ ഒക്ടോബർ 12നുണ്ടായ മുംബൈയിലെ വൈദ്യുതി മുടക്കത്തിനു പിന്നിലെന്ന് അമേരിക്കൻ സൈബർ സുരക്ഷാ കമ്പനി റെക്കോർഡഡ് ഫ്യൂച്ചർ കണ്ടെത്തിയിരുന്നു. സംഭവത്തിനു പിന്നിൽ ചൈനീസ് ഗ്രൂപ്പ് റെഡ് എക്കോയാണെന്നായിരുന്നു കണ്ടെത്തൽ.
നൂതന സൈബർ നുഴഞ്ഞുകയറ്റ വിദ്യകൾ റെഡ് എക്കോ ഉപയോഗപ്പെടുത്തിയെന്നും ഇതിന് ചൈനീസ് സർക്കാരിന്റെ പിന്തുണയുണ്ടെന്നും റെക്കോർഡഡ് ഫ്യൂച്ചർ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതി മുടക്കത്തിൽ കലാശിച്ചതെന്നും ഇന്ത്യയും കണ്ടെത്തിയിരുന്നു.
കിഴക്കൻ ലഡാക്കിൽ ഇന്ത്യ – ചൈന സേനകൾ തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയായിരുന്നു സംഭവം. വിരട്ടിയും സമ്മർദ്ദത്തിലാക്കിയും മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കങ്ങളെ അംഗീകരിക്കാനാവില്ലെന്നും അമേരിക്ക വ്യക്തമാക്കുന്നു.
Discussion about this post