കൊച്ചി: ശബരിമലയിൽ വനിത ആക്ടിവിസ്റ്റുകളുടെ പ്രവേശനം സർക്കാർ പിന്തുണയോടെയായിരുന്നുവെന്ന് കേരള ഹൈക്കോടതി. ഒരു വശത്തു സംസ്ഥാന സർക്കാരും മറുവശത്തു ബിജെപിയും ആർഎസ്എസും ഒട്ടേറെ ഹിന്ദു സംഘടനകളുമായിരുന്നു. ആക്ടിവിസ്റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആർഎസ്എസും ഹിന്ദു സംഘടനകളും പ്രതിഷേധിച്ചു. അതേസമയം കേരള സർക്കാർ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബിന്ദു അമ്മിണി ഭക്തയല്ലെന്നും ആക്ടിവിസ്റ്റാണെന്നും കോടതി പറഞ്ഞു. ബിന്ദു അമ്മിണിയുടെ മുഖത്തു മുളകു സ്പ്രേ അടിച്ചെന്ന കേസിൽ കുറ്റാരോപിതരായ ഹൈന്ദവ സംഘടനാ നേതാക്കൾക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഹിന്ദു സംഘടനാ നേതാക്കൾക്കെതിരായ ബിന്ദു അമ്മിണിയുടെ കേസിൽ പ്രഥമദൃഷ്ട്യാ ദുരുദ്ദേശ്യമുണ്ടെന്നു വിലയിരുത്തിയ ജസ്റ്റിസ് സുധീന്ദ്ര കുമാർ ജാമ്യം അനുവദിക്കുകയായിരുന്നു.
തൃപ്തി ദേശായിക്കൊപ്പം ശബരിമലയിലേക്കു പോകാൻ സംരക്ഷണമാവശ്യപ്പെട്ട് 2019 നവംബർ 26നു രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെത്തിയപ്പോഴാണ് കുരുമുളക് സ്പ്രേ അടിച്ചത് എന്ന് കേസിൽ പറയുന്നു. എന്നാൽ സംഭവം നടന്ന സമയത്ത് ഹിന്ദു സംഘടനാ പ്രവർത്തകർ സ്ഥലത്തുണ്ടായിരുന്നുവെന്നതിനു സാക്ഷിമൊഴികളോ മറ്റു തെളിവുകളോയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Discussion about this post