തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. രണ്ടു ഭാഗങ്ങളായാണ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഭാഗത്ത് അമ്പത് ഇന പരിപാടികളെ അടിസ്ഥാനമാക്കിയുള്ള 900 നിര്‍ദേശങ്ങളും രണ്ടാം ഭാഗത്ത് അമ്പത് പൊതുനിര്‍ദേശങ്ങളുമാണ് ഉള്ളത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കും, നിയമനങ്ങൾ പി എസ് സിക്ക് വിടും തുടങ്ങിയ പതിവ് വാഗ്ദാനങ്ങൾ ഇത്തവണയും പ്രകടന പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പെൻഷനിൽ ഊന്നിയ പ്രകടന പത്രികയിൽ ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും വാഗ്ദാനങ്ങളുണ്ട്.
കാർഷിക വരുമാനം ഉയർത്തും, നിക്ഷേപം കൊണ്ടു വരും, വ്യവസായങ്ങൾ സൃഷ്ടിക്കും, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും, പ്രവാസികളെ പുനരധിവസിപ്പിക്കും, റബറിന്റെ തറവില വർധിപ്പിക്കും, തീരദേശ വികസനം മെച്ചപ്പെടുത്തും, ആദിവാസി-പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട്, വയോജനങ്ങൾക്ക് സംരക്ഷണം, ഉന്നത വിദ്യാഭ്യാസ വിപുലീകരണം, വൈദ്യുതി ക്ഷാമം ഇല്ലതാക്കൽ, പരിസ്ഥിതി സന്തുലിതാവസ്ഥ മെച്ചപ്പെടുത്തൽ, കേരള ബാങ്ക് വിപുലീകരണം, സോഷ്യല്‍ പോലീസിങ് സംവിധാനം ശക്തിപ്പെടുത്തൽ, വായ്പകൾക്ക് സമാശ്വാസം, ഓട്ടോ ടാക്‌സി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, പ്രോഗ്രസ് റിപ്പോര്‍ട്ട് വര്‍ഷംതോറും പ്രസിദ്ധീകരിക്കൽ എന്നിവയ്ക്ക് പുറമെ ഇന്ത്യക്ക് മാതൃകയാകുന്ന ബദല്‍ നയങ്ങള്‍ നടപ്പിലാക്കൽ, മതനിരപേക്ഷത സംരക്ഷിക്കൽ തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ പറയുന്നു.
Discussion about this post