ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തെയും പരിമിത ഓവർ ക്രിക്കറ്റിന്റെ ഗതിയെത്തന്നെയും മാറ്റിമറിച്ച ഒരു നിർണ്ണായക തീരുമാനത്തിന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ?. 2013-ലെ ഐ.സി.സി ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് മിഡിൽ ഓർഡറിൽ സ്ഥിരതയില്ലാതെ കഷ്ടപ്പെട്ടിരുന്ന രോഹിത് ശർമ്മയെ ഓപ്പണറായി പ്രൊമോട്ട് ചെയ്ത അന്നത്തെ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ ആ തകർപ്പൻ തീരുമാനത്തിന് കാരണം ഹിറ്റ്മാൻ എന്ന താരത്തിന്റെ പിറവിക്ക് കാരണമായി.
2013-ലെ ചാമ്പ്യൻസ് ട്രോഫിക്ക് തൊട്ടുമുമ്പ് വരെ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഒരു ശരാശരി മിഡിൽ ഓർഡർ ബാറ്റർ മാത്രമായിരുന്നു രോഹിത് ശർമ്മ. റൺസ് കണ്ടെത്താൻ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന രോഹിത്തിന്റെ കരിയർ തന്നെ പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ക്യാപ്റ്റൻ കൂൾ എം.എസ്. ധോണി ആ ചരിത്രപരമായ നീക്കം നടത്തുന്നത്. രോഹിത് ശർമ്മയുടെ അടുത്തേക്ക് വളരെ യാദൃശ്ചികമായി നടന്നുചെന്ന ധോണി, ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പുതിയ പന്തിനെ നേരിടാൻ ആവശ്യമായ എല്ലാ ഗുണങ്ങളും രോഹിത്തിനുണ്ടെന്ന് ധോണിക്ക് ഉറപ്പായിരുന്നു.
“നീ പരാജയങ്ങളെ ഭയപ്പെടരുത്, വിമർശനങ്ങൾ കണ്ട് ഒരിക്കലും വിഷമിക്കുകയും ചെയ്യരുത്. നീ പോയി ഓപ്പൺ ചെയ്യ്!” – ധോണി രോഹിത്തിനോട് പറഞ്ഞു. ക്യാപ്റ്റന്റെ ഭാഗത്തുനിന്നുണ്ടായ ആ കടുത്ത പിന്തുണയും കളിയിലുടനീളം ധോണി കാണിച്ച ശാഠ്യവുമാണ് തന്റെ കരിയറിനെ രക്ഷിച്ചതെന്നും പുതിയ രീതിയിൽ വാർത്തെടുത്തതെന്നും രോഹിത് ശർമ്മ തുറന്നുപറയുന്നു. ധോണി നൽകിയ ആത്മവിശ്വാസത്തോടെ ക്രീസിലിറങ്ങിയ രോഹിത് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 2013 ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് വേട്ട നടത്തിയ രണ്ടാമത്തെ താരമായി രോഹിത് കളം നിറഞ്ഞു. ആ ഒരു തീരുമാനമാണ് ലോക ക്രിക്കറ്റിലെ ഇന്നത്തെ ‘ഹിറ്റ്മാൻ’ രോഹിത് ശർമ്മയെ സൃഷ്ടിച്ചത്.












