കോട്ടയം: ഈരാറ്റുപേട്ടയിൽ തന്നെ കൂവിയത് തീവ്രവാദികളെന്ന് ജനപക്ഷം സ്ഥാനാര്‍ഥി പി.സി ജോര്‍ജ്ജ്. ഭീകരവാദം അവസാനിപ്പിക്കാത്തിടത്തോളം കാലം നിങ്ങളുമായി ഒരു സന്ധിക്കില്ല. നിങ്ങളോട് യോജിക്കാന്‍ എന്‍റെ പട്ടി പോലും വരില്ലെന്നും പി സി ജോർജ്ജ് പറഞ്ഞു.
തീവ്രവാദ മനഃസ്ഥിതിയുള്ള ആളുകളാണ് കൂവിയത്. അത്തരക്കാരുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പറയുന്നു. ഈരാറ്റുപേട്ടയിലെ നല്ലവരായ ജനങ്ങൾ തനിക്കൊപ്പമാണെന്നും പി സി ജോർജ്ജ് വ്യക്തമാക്കി.
തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പി.സി ജോര്‍ജിനെ ഒരു വിഭാഗം കൂവിയത്. ചില പ്രത്യേക വിഭാഗക്കാരുടെ പെരുമാറ്റത്തില്‍ അരിശം കയറിയ പി.സി ജോര്‍ജ് തിരിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ച ശേഷമാണ് മടങ്ങിപ്പോയത്.
‘നിങ്ങളില്‍ സൗകര്യമുള്ളവര്‍ എനിക്ക് വോട്ടുചെയ്യുക. ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടില്‍ കാരണവന്‍മാര്‍ ഇങ്ങനെയാണോ പഠിപ്പിച്ചത്. കാരണവന്‍മാര്‍ നന്നായാലേ മക്കള്‍ നന്നാകൂ. അതിനായി അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. ഞാന്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ പരാതി കൊടുത്താല്‍ നിങ്ങളൊക്കെ അകത്തുപോകും. ഞാന്‍ ഈരാറ്റുപേട്ടയില്‍ തന്നെ കാണുമെന്നും പി സി ജോർജ്ജ് വ്യക്തമാക്കിയിരുന്നു.
Discussion about this post