തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിയുടെ പോക്കറ്റിലല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജനങ്ങളാണ് അത് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഇതാദ്യമായി ശക്തമായ മൂന്നാം ബദലിനായി വോട്ടു ചെയ്യുന്നു. എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കും. രണ്ട് മുന്നണികൾക്കും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
35 സീറ്റ് കിട്ടിയാൽ എൻഡിഎ ഭരണം പിടിക്കുമെന്ന് കെ സുരേന്ദ്രൻ ആവർത്തിച്ചു. കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുമ്പോൾ എൽഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുകയാണ്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു
കോഴിക്കോട് മൊടക്കല്ലൂര്‍ യു.പി സ്‌കൂളിലാണ് കെ സുരേന്ദ്രൻ വോട്ട് രേഖപ്പെടുത്തിയത്. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടുകയാണ്. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുന്‍പ് കേരളത്തിലുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Discussion about this post