തൃശൂർ: സിപിഎമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമായി തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൻഡിഎക്ക് ലഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് എന്‍ഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രന്‍, ഗീതാ സുകുമാരന്‍ എന്നിവര്‍ക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാമെന്ന് കോടതി ഉത്തരവിൽ പറയുന്നു.
ഇടത് അംഗങ്ങൾ രണ്ടു തവണ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും യുഡിഎഫ് പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പേരില്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജിവെക്കുകയായിരുന്നു. ഈ അനിശ്ചിതത്വം പഞ്ചായത്ത് ഭരണസ്തംഭനത്തിലേക്ക് നയിക്കുമെന്നും അതിനാൽ തങ്ങളെ വിജയികളാക്കി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എൻഡിഎ പ്രതിനിധികളായ ഹരി സി നരേന്ദ്രനും ഗീതാ സുകുമാരനും കോടതിയെ സമീപിക്കുകയായിരുന്നു.
പഞ്ചായത്തിലെ നിലവിലെ അനിശ്ചിതാവസ്ഥ പരിഗണിച്ചും പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും ഇല്ലെങ്കില്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ പഞ്ചായത്തിന് പ്രവര്‍ത്തിക്കാനാവില്ലെന്നുമുള്ള വിലയിരുത്തലിലാണ് ജസ്റ്റിസ് പിബി സുരേഷ് കുമാറിന്റെ ഉത്തരവ്.
Discussion about this post