തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം രൂക്ഷം. പച്ചക്കറിക്ക് മിക്കയിടങ്ങളിലും പൊള്ളുന്ന വിലയാണ്. ബീന്‍സ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ വില ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി.
തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതും സംസ്ഥാനത്തെ ഉദ്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം. നിയന്ത്രണമുള്ളതിനാല്‍ വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് വളരെ കുറച്ചുപേര്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഇതേ തുടര്‍ന്ന് ചുരുങ്ങിയ തോതില്‍ സദ്യയൊരുക്കുന്നതും പച്ചക്കറി വില്പന കുറച്ചു.
വിൽപ്പന കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ലോക്ക്ഡൗൺ മൂലം ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് സാധാരണക്കാരിൽ ഭൂരിഭാഗവും. ഈ സാഹചര്യത്തിലെ വിലക്കയറ്റം സാധാരണക്കാരന്റെ ജിവിതം കൂടുതൽ ദുസ്സഹമാക്കുകയാണ്. സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടൽ ഈ കാര്യത്തിൽ ഉണ്ടാകണമെന്നാണ് സാധാരണക്കാരന്റെ ആവശ്യം.
Discussion about this post