തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും തുറന്ന വാക്പോരിലേക്ക് കടന്നതോടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കഥകളും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്. ആര്‍.എസ്.എസ് ശാഖാ മുഖ്യശിക്ഷക് വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് പിണറായി എന്ന് പറഞ്ഞ സുധാകരന്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പും പുറത്തു വിട്ടു.
1969 ലാണ് വാടിക്കല്‍ രാമകൃഷ്ണന്‍ രാഷ്ട്രീയകാരണങ്ങളാല്‍ കൊല്ലപ്പെട്ടത്. കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് ഇത്. വാടിക്കല്‍ രാമകൃഷ്ണനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് പിണറായി എന്നാണ് സുധാകരൻ പറയുന്നത്. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ വിലയിരുത്തുമെന്നും സര്‍ക്കാര്‍ നേരിടുന്ന അഴിമതി കേസുകള്‍ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും സുധാകരന്‍ പറഞ്ഞു.
’28 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എമ്മുകാര്‍ കൊലപ്പെടുത്തി. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായി, സി.പി.എം ഭീഷണിയിലൂടെയാണ് താന്‍ വളര്‍ന്നു വന്നത്” സുധാകരന്‍ പറഞ്ഞു. കൊലക്കേസുകള്‍ തെളിയിച്ചാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post