ശ്രീനഗർ: ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായ ഏറ്റുമുട്ടലുകളിൽ സൈന്യം അഞ്ച് ഭീകരരെ വധിച്ചു. ഇതിൽ ലഷ്കർ ഇ ത്വയിബയുടെ 2 ഭീകരരും ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡറും ഉൾപ്പെടും.
പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ സൈന്യം വധിച്ചത്. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പകലുമാണ് ഭീകരർ കൊല്ലപ്പെട്ടത്. തിരിച്ചറിയപ്പെടാത്ത ഒരു ഭീകരനെയും സുരക്ഷാ സേന വകവരുത്തി. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം ലഷ്കർ ഭീകരരെ വധിച്ചത്.
ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ ഉബൈദ് എന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ച മുതിർന്ന ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ മെറാസുദ്ദീൻ ഹാല്വായ് ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദ്ദീനിലെ മുതിർന്ന ഭീകരന്മാരിൽ ഒരാളായിരുന്നു ഇയാൾ. ഹാല്വായുടെ വധം കശ്മീരിലെ ഭീകര വിരുദ്ധ പോരാട്ടത്തിലെ നിർണ്ണയകമായ വിജയമാണെന്ന് കശ്മീർ ഐ ജി വിജയ് കുമാർ പറഞ്ഞു. ഇയാൾ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post