ടോക്യോ: ഒളിമ്പിക്സ് ഹോക്കിയില്‍ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിയിൽ പ്രവേശിച്ചു. 3-1നാണ് ഇന്ത്യയുടെ സെമി പ്രവേശം. സ്വര്‍ണമെഡല്‍ നേടിയ 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമി ഫൈനല്‍ പ്രവേശം നേടിയത്. മികച്ച സേവുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ശ്രീജേഷ് മലയാളികളുടെ അഭിമാനമായി.
മത്സരത്തിന്‍റെ ഏഴാം മിനിറ്റില്‍ തന്നെ ബ്രിട്ടന്‍റെ വലയില്‍ ഇന്ത്യ ഗോള്‍ എത്തിച്ചു. സിമ്രന്‍ജീത് സിങ്ങിന്‍റെ ഉജ്ജ്വല പാസ് ദില്‍പ്രീത് സിങ് ഗോളാക്കി മാറ്റുകയായിരുന്നു. 16-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ് ഇന്ത്യയുടെ ലീഡുയര്‍ത്തി.
തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കൊടുവില്‍ 45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡ് ബ്രീട്ടീഷുകാര്‍ക്കായി ഗോള്‍ മടക്കി. ഇന്ത്യയുടെ ചങ്കിടിച്ച നിമിഷമായിരുന്നു അത്. 57-ാം മിനിറ്റില്‍ അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ നേടിയ പാസുമായി കുതിച്ച ഹാര്‍ദിക് സിങ് മൂന്നാംഗോള്‍ നേടിയതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു.
Discussion about this post