Tuesday, July 15, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ ; വീടുകൾക്കും ചെറുവാണിജ്യ കെട്ടിടങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശനാനുമതി ഫീസ് ഒഴിവാക്കി; അറിയാം ദേശീയപാത അതോറിറ്റിയുടെ നിർദേശങ്ങൾ

by Brave India Desk
Aug 9, 2021, 07:34 am IST
in Kerala
Share on FacebookTweetWhatsAppTelegram

ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല.

ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും.അതിന്, ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം.

Stories you may like

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

എന്നാൽ, ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.

ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

വീടുകൾക്കും വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയകെട്ടിടങ്ങൾക്കും ദേശീയപാതയിലേക്കു പ്രവേശനാനുമതിക്കുള്ള ഫീസ് (ആക്സസ് ഫീസ്) ദേശീയപാത അതോറിറ്റി ഒഴിവാക്കി. വീടുകൾക്കു 10,000 രൂപയും വാണിജ്യ കെട്ടിടങ്ങൾക്കു വലുപ്പംനോക്കാതെ 2.85 ലക്ഷം രൂപയുമായിരുന്നു ഫീസ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ 1300 ചതുരശ്രയടി വരെയുള്ളവയ്ക്കുമാത്രമേ ഇളവുകിട്ടൂവെന്നാണറിയുന്നത്. ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതികിട്ടാൻ ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ ആവശ്യമാണ്. ഇതു ലഭിക്കാൻ പ്രവേശനാനുമതിക്കുള്ള ഫീസ് നിർബന്ധമായിരുന്നു.

2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനഫീസ് ഈടാക്കാനുള്ള നടപടി തുടങ്ങിയത്. എങ്കിലും വീടുകൾക്ക് ഫീസ് ചുമത്തിയിരുന്നില്ല. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ നിയമം കർശനമായി നടപ്പാക്കാൻ ദേശീയപാത അതോറിറ്റി, സംസ്ഥാനത്തു ദേശീയപാതയുടെ മേൽനോട്ടംവഹിക്കുന്ന പൊതുമരാമത്തു വകുപ്പിനോടു നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വീടുനിർമാണ അനുമതിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പൊതുമരാമത്ത് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഇവർക്കെല്ലാം പുതിയ നിർദേശം ആശ്വാസമാകും.

വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എത്ര ചെറുതായാലും 2.85 ലക്ഷം രൂപ ഫീസ് അടയ്ക്കണമെന്ന നിയമം സാധാരണക്കാർക്കു ബാധ്യതയായിരുന്നു. ഒറ്റമുറി കടയ്ക്കും കൂറ്റൻ വാണിജ്യ സമുച്ചയങ്ങൾക്കും ഇതേ നിരക്കായിരുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതിയുയർന്നതിനാലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയ കെട്ടിടങ്ങളെ ഒഴിവാക്കാൻ നിർദേശമുണ്ടായത്. എല്ലാ വിഭാഗം നിർമിതികൾക്കും ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ വേണമെന്നതിനു മാറ്റമില്ല. അതോറിറ്റിയുടെ അംഗീകൃത കൺസെൽട്ടൻസികൾ വഴിയാണ് അപേക്ഷ നൽകേണ്ടത്.

 

Tags: national highway authority
Share281TweetSendShare

Latest stories from this section

സൂപ്പർതാരം ഉപയോഗിക്കുന്നത് കീപാഡ് ഫോൺ,എന്ത് സിമ്പിളെന്ന് ആരാധകർ; വിലയറിഞ്ഞാൽ കൗതുകം തീരും

സരോവരം ബയോപാർക്കിൽ 40 സിസിടിവികൾ, തകർന്ന ഇരിപ്പിടങ്ങളടക്കം നവീകരിക്കും; മുഖംമിനുക്കൽ അവസാനഘട്ടത്തിൽ

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ചാരമാക്കും: ‘സഖാവ് പിണറായി വിജയനിൽ’ നിന്ന് ഭീഷണി

ആശ്വാസം; 71 ജീവൻരക്ഷാ മരുന്നുകളുടെ വില പിടിച്ചുനിർത്തി കേന്ദ്രസർക്കാർ

Discussion about this post

Latest News

പാകിസ്താനി കുടിയേറ്റക്കാരെക്കൊണ്ട് പൊറുതിമുട്ടി ; പാക് സർക്കാരിന് കർശന മുന്നറിയിപ്പുമായി ഇറാനും ഇറാഖും ; ഷിയകൾക്ക് യാത്രാ നിരോധനവുമായി പാകിസ്താൻ

അക്ബർ അലിയ്ക്ക് രണ്ട് ബ്രാഞ്ചുകൾ; ; ലക്ഷ്വറി കാറിൽ കറങ്ങി ലഹരിനൽകി വലയിലാക്കി അനാശാസ്യ പ്രവർത്തനങ്ങൾക്കുപയോഗിക്കും: സമ്പാദിച്ചത് ലക്ഷങ്ങൾ

ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ് ; ഷാർജയിൽ നടക്കാനിരുന്ന വിപഞ്ചികയുടെ മകളുടെ സംസ്കാരം മാറ്റിവെച്ചു

ഭാരതത്തിന്റെ വൈഷ്ണവാസ്ത്രം റെഡി’ ബ്രഹ്‌മോസിനേക്കാൾ വേഗം: പ്രൊജക്ട് വിഷണു പരീക്ഷിച്ചു

ഇന്ത്യ മത്സരത്തിൽ തോറ്റത് ആ കാരണം കൊണ്ടാണ്, അവിടെ ഞാൻ പ്രതീക്ഷിച്ചതിന് വിപരീതം; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

സ്വാഗതം ശുഭാംശു:ഇത് ഗഗൻയാനിലേക്കുള്ള മറ്റൊരു നാഴികകല്ല്

മതപരിവർത്തന നിരോധന നിയമം നടപ്പിലാക്കാനൊരുങ്ങി മഹാരാഷ്ട്ര ; മതപരിവർത്തനം കുറ്റകരമാക്കുന്ന പതിനൊന്നാമത്തെ സംസ്ഥാനം

എന്തുകൊണ്ട് ബുംറ ഇല്ലാതെ ഇന്ത്യ മത്സരങ്ങൾ ജയിക്കുന്നു? ഈ കണക്കിലുണ്ട് ഉത്തരങ്ങൾ എല്ലാം; ഇനി ആ പേരിൽ ട്രോളാൻ നിൽക്കരുത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies