Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ദേശീയപാതയോരത്തെ നിർമാണങ്ങൾക്കുള്ള ദൂരപരിധി ഇനി 7.5 മീറ്റർ ; വീടുകൾക്കും ചെറുവാണിജ്യ കെട്ടിടങ്ങൾക്കും ദേശീയപാതയിലേക്ക് പ്രവേശനാനുമതി ഫീസ് ഒഴിവാക്കി; അറിയാം ദേശീയപാത അതോറിറ്റിയുടെ നിർദേശങ്ങൾ

by Brave India Desk
Aug 9, 2021, 07:34 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

ഹരിപ്പാട്: ദേശീയപാതയോരത്തു നിർമാണം നടത്താനുള്ള കുറഞ്ഞ ദൂരപരിധി ഏഴരമീറ്ററാക്കി ഉയർത്തിക്കൊണ്ട് പൊതുമരാമത്തുവകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ദേശീയപാത അതോറിറ്റിയുടെ നിർദേശം. നിലവിൽ വീടുകൾക്കു ദേശീയപാതയിൽനിന്നു മൂന്നുമീറ്ററും വാണിജ്യ നിർമിതികൾക്ക് ആറു മീറ്ററുമായിരുന്നു അകലം വേണ്ടിയിരുന്നത്. ഇനി ഇത്തരം വേർതിരിവുണ്ടാകില്ല.

ദേശീയപാതയുടെ അതിർത്തിക്കല്ലിൽനിന്ന് അഞ്ചു മീറ്ററിനകത്ത് ഒരുതരത്തിലുള്ള നിർമാണവും അനുവദിക്കില്ല. അഞ്ചുമുതൽ ഏഴരവരെ മീറ്റർ ഉപാധികളോടെ അനുമതി നൽകും.അതിന്, ബന്ധപ്പെട്ട ഭൂമി ഭാവിയിൽ ദേശീയപാത വികസനത്തിനുവേണ്ടി ഏറ്റെടുക്കേണ്ടിവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാതെ സ്വന്തം ചെലവിൽ കെട്ടിടം പൊളിച്ചു മാറ്റാമെന്നു ഭൂവുടമ ദേശീയപാത അതോറിറ്റിക്കു സത്യവാങ്മൂലം നൽകണം.

Stories you may like

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

എന്നാൽ, ദേശീയപാത വികസനത്തിനായി ഭൂമി വിട്ടുകൊടുക്കുന്നവർക്കാണു ദൂരപരിധി വ്യവസ്ഥ വിനയാകുന്നത്. ഏറ്റെടുക്കുന്ന ഭൂമിയിലെ വീടുപൊളിച്ചു നീക്കേണ്ടിവരുന്നവർ ബാക്കിഭൂമിയിൽ പുതിയവീടു നിർമിക്കുമ്പോഴും ദൂരപരിധി വ്യവസ്ഥ പാലിക്കേണ്ടിവരുന്നതിനാലാണിത്. എന്നാൽ, ഭാഗികമായി പൊളിക്കുന്ന വീടുകൾക്കും വാണിജ്യകെട്ടിടങ്ങൾക്കും ഇതു ബാധകമല്ല. കെട്ടിടം സുരക്ഷിതമാണെന്നു പൊതുമരാമത്ത് വകുപ്പു സാക്ഷ്യപ്പെടുത്തിയാൽ തുടർന്നും ഉപയോഗിക്കാം.

ദേശീയപാത 66 ആറുവരിയിൽ പുനർനിർമിക്കാനുള്ള ഭൂമിയേറ്റെടുക്കലും തുടർ പ്രവർത്തനങ്ങളും നടന്നുവരുകയാണ്. അതിനാൽ ആയിരക്കണക്കിനു കുടുംബങ്ങളെ ദൂരപരിധി ഉയർത്തൽ ബാധിക്കും. പലർക്കും സ്ഥലം വെറുതെയിടേണ്ടിവരും. ദേശീയപാതയ്ക്കായി ഏറ്റെടുത്തതിനുശേഷം അവശേഷിക്കുന്ന സ്ഥലത്തു ദൂരപരിധി പാലിച്ചു പുതിയവീടു നിർമിക്കാൻ കഴിയാതെ വരുന്നവർക്കാണിത്. ഇങ്ങനെയുള്ളവരെ പുനരധിവസിപ്പിക്കേണ്ടതാണെങ്കിലും നിലവിൽ അതിനു തീരുമാനമില്ലെന്നാണു ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്.

വീടുകൾക്കും വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയകെട്ടിടങ്ങൾക്കും ദേശീയപാതയിലേക്കു പ്രവേശനാനുമതിക്കുള്ള ഫീസ് (ആക്സസ് ഫീസ്) ദേശീയപാത അതോറിറ്റി ഒഴിവാക്കി. വീടുകൾക്കു 10,000 രൂപയും വാണിജ്യ കെട്ടിടങ്ങൾക്കു വലുപ്പംനോക്കാതെ 2.85 ലക്ഷം രൂപയുമായിരുന്നു ഫീസ്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളിൽ 1300 ചതുരശ്രയടി വരെയുള്ളവയ്ക്കുമാത്രമേ ഇളവുകിട്ടൂവെന്നാണറിയുന്നത്. ദേശീയപാതയോരത്തെ നിർമാണങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങളുടെ അനുമതികിട്ടാൻ ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ ആവശ്യമാണ്. ഇതു ലഭിക്കാൻ പ്രവേശനാനുമതിക്കുള്ള ഫീസ് നിർബന്ധമായിരുന്നു.

2014 ഏപ്രിൽ ഒന്നുമുതലാണ് പ്രവേശനഫീസ് ഈടാക്കാനുള്ള നടപടി തുടങ്ങിയത്. എങ്കിലും വീടുകൾക്ക് ഫീസ് ചുമത്തിയിരുന്നില്ല. കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ നിയമം കർശനമായി നടപ്പാക്കാൻ ദേശീയപാത അതോറിറ്റി, സംസ്ഥാനത്തു ദേശീയപാതയുടെ മേൽനോട്ടംവഹിക്കുന്ന പൊതുമരാമത്തു വകുപ്പിനോടു നിർദേശിച്ചിരുന്നു. ഇതേത്തുടർന്ന് വീടുനിർമാണ അനുമതിക്കായുള്ള ആയിരക്കണക്കിന് അപേക്ഷകളാണ് വിവിധ പൊതുമരാമത്ത് ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്. ഇവർക്കെല്ലാം പുതിയ നിർദേശം ആശ്വാസമാകും.

വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എത്ര ചെറുതായാലും 2.85 ലക്ഷം രൂപ ഫീസ് അടയ്ക്കണമെന്ന നിയമം സാധാരണക്കാർക്കു ബാധ്യതയായിരുന്നു. ഒറ്റമുറി കടയ്ക്കും കൂറ്റൻ വാണിജ്യ സമുച്ചയങ്ങൾക്കും ഇതേ നിരക്കായിരുന്നു. ഇതുസംബന്ധിച്ച് വ്യാപക പരാതിയുയർന്നതിനാലാണ് വാണിജ്യാവശ്യങ്ങൾക്കുള്ള ചെറിയ കെട്ടിടങ്ങളെ ഒഴിവാക്കാൻ നിർദേശമുണ്ടായത്. എല്ലാ വിഭാഗം നിർമിതികൾക്കും ദേശീയപാത അതോറിറ്റിയുടെ എതിർപ്പില്ലാരേഖ വേണമെന്നതിനു മാറ്റമില്ല. അതോറിറ്റിയുടെ അംഗീകൃത കൺസെൽട്ടൻസികൾ വഴിയാണ് അപേക്ഷ നൽകേണ്ടത്.

 

Tags: national highway authority
Share280
Tweet
SendShare

Latest stories from this section

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

Discussion about this post

Latest News

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

സസ്‌പെൻസ് ഒടുങ്ങി; കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശൻ, പ്രഖ്യാപനവുമായി ഹൈക്കമാൻഡ്

‘സോഷ്യൽ മീഡിയയുടെ വായ മൂടിക്കെട്ടാൻ പറ്റുമെന്ന് വിശ്വസിക്കുന്ന മൂഢനാണോ ഞാൻ?’;മെറ്റയ്ക്ക് കത്തെഴുതുമെന്ന് വി.ഡി. സതീശൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies