തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആശങ്കയറിയിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് കൊവിഡ് കേസുകളുടെ എണ്ണത്തിലും കേരളം ഏറെ മുന്നിലാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘം സംസ്ഥാനത്തേക്ക് എത്തുന്നത്. സംസ്ഥാനത്ത് നേരത്തെ കൊവിഡ് ബാധിക്കുകയോ രണ്ട് ഡോസ് വാക്സിന് സ്വീകരിക്കുകയോ ചെയ്തിട്ടുള്ള ആളുകളില്‍ കൊവിഡ് ബാധിച്ചതാണ് കേന്ദ്ര സംഘത്തെയും ആശങ്കയിലാക്കിയിട്ടുള്ളത്. ഇത്തരത്തിലുള്ള 40000 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കേരളത്തില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് ഈ വിവരങ്ങളും പുറത്തുവരുന്നത്. ഇതില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ കണക്ത് പ്രകാരം അനുസരിച്ച്, ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, ഇതില്‍ കേരളത്തില്‍ മാത്രം 40,000-ലധികം കേസുകളും കേരളത്തിലാണ്. കൊവിഡ് വ്യാപനം വര്‍ധിക്കുന്നതില്‍ ജനിതക മാറ്റം സംഭവിച്ചിട്ടുള്ള കൊറോണ വൈറസിന്റെ പങ്ക് തള്ളിക്കളയാന്‍ കഴിയുന്നതല്ലെന്നാണ് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഡെല്‍റ്റാ വകഭേദമോ കൊറോണ വൈറസിന്റെ മറ്റൊരു വകഭേദമോ ആവാനുള്ള സാധ്യതയും വിഗദ്ധര്‍ മുന്നോട്ടുവെക്കുന്നു.
കൊവിഡ് സ്വീകരിച്ചത് വഴി കൈവരിച്ചിട്ടുള്ള പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുന്ന ഒരു വൈറസിന്റെ സാന്നിധ്യമുണ്ടെന്ന സൂചനകളാണ് ഈ വൈറസുകളെക്കുറിച്ച് പഠിക്കുന്നതോടെ ലഭിക്കുന്നത്. ഇതാണ് രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് കഴിഞ്ഞവരിലുള്ള രോഗബാധയ്ക്ക് കാരണമാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതോടെ 40000 പേരുടെ സാമ്പിളുകളും ജീനോം സീക്വന്‍സിംഗിന് വിധേയമാക്കി പുതിയ വകഭേദത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മനസ്സിലാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നീക്കം. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലാണ് ഇത്തരത്തിലുള്ള കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ടയില്‍ ആദ്യത്തെ കോവിഡ് ഡോസിന് ശേഷം 14,974 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി, രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച 5,042 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 15ന് ശേഷം കേന്ദ്രസംഘം ഒരിക്കല്‍ക്കൂടി കേരളം സന്ദര്‍ശിക്കും. “നിലവിലെ പ്രവണത അനുസരിച്ച്, ഓഗസ്റ്റ് 1 മുതല്‍ 20 വരെയുള്ള കാലയളവില്‍, സംസ്ഥാനം 4.62 ലക്ഷം കേസുകള്‍ ഏകദേശം 95% കോണ്‍ഫിഡന്‍സ് ഇന്റര്വെല്ലിനുള്ളില് ഉണ്ടാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post