കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരർ നടത്തുന്നത് സമാനതകളില്ലാത്ത ക്രൂരതകളും ഭീകരമായ നരനായാട്ടും. ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ജനങ്ങൾ കൂട്ടത്തോടെ നഗരങ്ങൾ ഉപേക്ഷിച്ച് കബൂളിലേക്ക് പലായനം ചെയ്യുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ നിയന്ത്രണത്തിലായ പ്രദേശങ്ങളിൽ ഭീകരർ ലൈംഗിക അടിമകളാക്കാൻ പെൺകുട്ടികൾക്ക് വേണ്ടി ഓരോ വീടുകളിലും കയറിയിറങ്ങുകയാണ്. പോരാട്ടത്തിനുള്ള പ്രതിഫലം എന്നാണ് അവർ പെൺകുട്ടികളെ വിശേഷിപ്പിക്കുന്നത്.
പന്ത്രണ്ട് വയസ്സ് മുതലുള്ള കുട്ടികളെയാണ് ഭീകരർ പിടിച്ചു കൊണ്ട് പോകുന്നത്. ഭീകരരെ ഭയന്ന് അമ്മമാർ പെൺകുഞ്ഞുങ്ങളെ ശുചിമുറികൾക്കുള്ളിലും അലമാരകളിലും പൂട്ടിയിട്ട് കാവലിരിക്കുകയാണെന്ന് ഡെയ്ലി മെയിൽ പത്രം റിപ്പോർട്ട് ചെയ്യുന്നു.
തെരുവുകളിൽ വികൃതമാക്കപ്പെട്ട മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗികാതിക്രമങ്ങൾക്ക് വിധേയരാക്കുകയാണ്. യുവാക്കളെ നിർബന്ധിച്ച് ഭീകര സംഘങ്ങളിൽ ചേർക്കുകയാണ്.
ഒരു കുടുംബത്തിൽ രണ്ട് പെൺകുട്ടികളാണെങ്കിൽ ഒരാളെ ഭീകരർക്ക് വിട്ട് നൽകണം. രണ്ട് ആൺകുട്ടികളാണെങ്കിൽ ഒരാളെ താലിബാൻ ഭീകരനാക്കണം. ഇതാണ് ഭീകരരുടെ ആവശ്യം.
Discussion about this post