തിരുവനന്തപുരം: മയക്കുമരുന്ന് നല്കി ട്രെയിനിൽ കവര്‍ച്ച നടത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. ആര്.പി.എഫാണ് രേഖാ ചിത്രം പുറത്തുവിട്ടത്. അസ്ഗര്‍ ബാദ്ഷ എന്നയാളാണ് നിസാമുദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ മോഷണം നടത്തിയതെന്ന് ആര്.പി.എഫ് പറഞ്ഞു. ഇയ്യാള് ട്രെയിനിലുണ്ടായിരുന്നതായി യാത്രക്കാരും സ്ഥിരീകരിച്ചു. ഇയാള്‍ മുന്‍പ് നാഗര്കോവലിലും മധുരയിലും കവര്‍ച്ച നടത്തിയിട്ടുണ്ട്.
കൗസല്യ, വിജയലക്ഷ്മി, മകള്‍ ഐശ്വര്യ എന്നിവരാണ് കവര്‍ച്ചക്കിരയായത്. വിജയലക്ഷ്മിയില്‍ നിന്ന് 10 പവന് സ്വര്‍ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നു. ട്രെയിനില്‍ ബോധരഹിതരായി കണ്ടെത്തിയ മൂന്ന് പേരെയും തിരുവനന്തപുരത്തെ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കിയോ സ്പ്രേ ഉപയോഗിച്ചോ ഇവരെ ബോധരഹിതരാക്കിയതിന് ശേഷം കവര്‍ച്ച നടത്തിയിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പുറത്ത് നിന്ന് ഭക്ഷണം വാങ്ങി കഴിച്ചിരുന്നുവെന്ന് മൂന്ന് പേരും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
Discussion about this post