ഇസ്ലാമാബാദ്: പാകിസ്ഥാനിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് വേണ്ടി 38 മില്ല്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചൈന. നഷ്ടപരിഹാരം നൽകിയാൽ മാത്രമേ പാകിസ്ഥാനിലെ ഡാമിന്റെ നിർമാണം പുനരാരംഭിക്കുകയുള്ളൂവെന്ന് ചൈന അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ജൂലൈ 14നായിരുന്നു ഒൻപത് ചൈനീസ് എഞ്ചിനീയർമാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട സ്ഫോടനം നടന്നത്. പാകിസ്ഥാനിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചൈനീസ് സംഘം സഞ്ചരിച്ചിരുന്ന ബസ്സാണ് ദുരന്തത്തിൽ പെട്ടത്. ബസ്സിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഫോടനത്തെ തുടർന്ന് ബസ് കൊക്കയിലേക്ക് മറിഞ്ഞിരുന്നു.
ആക്രമണത്തിന് ശേഷം ഡാമിന്റെ പണി ചൈന നിർത്തി വെച്ചിരിക്കുകയാണ്. ചൈന ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുക നിലവിലെ സാഹചര്യത്തിൽ പാകിസ്ഥാന് താങ്ങാവുന്നതിലും അധികമാണെന്നും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post