Monday, February 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഇവര്‍ റെയില്‍വേയുടെ അഭിമാനം: യുവാക്കളുടെ സമയോചിത പ്രവൃത്തി മൂലം വഴിമാറിയത് വൻദുരന്തം; ചീറിപ്പാഞ്ഞെത്തിയ പാലരുവി എക്സ്‌പ്രസിനെ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷിച്ച്‌ യുവാക്കള്‍

by Brave India Desk
Oct 18, 2021, 07:39 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊല്ലം : രണ്ടു യുവാക്കളുടെ സമയോചിത പ്രവൃത്തി ഇല്ലായിരുന്നുവെങ്കിൽ ഇന്നത്തെ പുലരി സാക്ഷ്യം വഹിക്കുക വലിയൊരു അപകടത്തിനായേനെ. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുന്നിടിഞ്ഞു വീണപ്പോൾ ചീറിപ്പാഞ്ഞു വരുന്ന പാലരുവി എക്സ്പ്രസ്സ് നിർത്തിച്ച ഈ യുവാക്കൾ രക്ഷിച്ചത് നിരവധി ജീവനുകൾ. പാലരുവി എക്സ്‌പ്രസിനെ രണ്ടു പേരടങ്ങുന്ന ആ പട്രോളിങ് സംഘം ആപത്തില്‍ നിന്ന് രക്ഷിച്ച സാഹചര്യം ഇപ്പോഴും അവിശ്വസനീയമാണ്. ഒറ്റക്കല്ല് സ്റ്റേഷനിലെ ട്രാക്ക്മാന്‍ എസ്.ഹരി , തെന്മല സ്റ്റേഷനിലെ ട്രോളിമാന്‍ മിക്കി തോമസ് എന്നിവരാണ് റെയില്‍വേയുടെ അഭിമാനമായി മാറിയ ആ യുവാക്കള്‍.

കൊല്ലം – ചെങ്കോട്ട റെയില്‍ പാതയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത് . ഒറ്റക്കല്ലില്‍ നിന്ന് ഉറുകുന്ന് സൂപ്പര്‍ ബ്രിജ് വരെയുമാണ് ഇരുവരും സാധാരണയായി പട്രോളിങ് നടത്തേണ്ടത് . രാത്രി പത്ത് മണിയായിക്കാണും. ഇതേസമയത്തു തന്നെ ഇടമണ്‍ സ്റ്റേഷനില്‍ നിന്നുള്ള രണ്ടംഗ പട്രോളിങ് സംഘവും പരിശോധനയ്‌ക്കായി പുറപ്പെട്ടിരുന്നു. നാല് കിലോമീറ്ററിലധികം ദൂരം രണ്ടു സംഘങ്ങളും ട്രാക്കിലൂടെ പരിശോധന നടത്തണം.

Stories you may like

കോഴിക്കോട് വലിയങ്ങാടിയിൽകെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് 3 തൊഴിലാളികൾക്ക് ദാരുണാന്ത്യം!; 60 വർഷം പഴക്കമുള്ള കെട്ടിടം

നായർ അവകാശ ജാഥയും, ധർണ്ണയും മാർച്ച് 13 ന്

ആദ്യഘട്ട പരിശോധനയ്‌ക്ക് ഒടുവില്‍ ഇരുസംഘങ്ങളും കണ്ടുമുട്ടി, പ്രശ്നങ്ങളൊന്നുമില്ലെന്ന് പരസ്പരം അറിയിച്ചു. അല്‍പം വിശ്രമിച്ച ശേഷം മിക്കിയും ഹരിയും ഉറുകുന്ന് സൂപ്പര്‍ ബ്രിജില്‍ നിന്ന് രണ്ടാംഘട്ട പരിശോധന തുടങ്ങി. അല്‍പനേരം നടന്ന്, ഇടമണ്‍ ഐഷാപാലത്തിന് സമീപത്ത് എത്തിയപ്പോള്‍ ഇരുട്ടത്ത് ട്രാക്കില്‍ എന്തോ കിടക്കുന്നത് പോലെ തോന്നി. ഓടി അടുത്തിയതോടെ കാര്യം വ്യക്തമായി. ട്രാക്കിലേക്ക് കുന്നിടിഞ്ഞു വീണിരിക്കുന്നു. അപ്പോള്‍ സമയം 12.45. പാലക്കാടു നിന്നു തിരുനെല്‍വേലിക്കു വരുന്ന പാലരുവി എക്സ്പ്രസ് എത്തേണ്ട സമയമാകുന്നു. ഇടമണ്ണില്‍ നിന്നുള്ള പട്രോളിങ് സംഘത്തെ മൊബൈല്‍ ഫോണില്‍ വിളിച്ചു സംഭവം പറഞ്ഞു . ട്രെയിന്‍ അടിയന്തിരമായി തടയണമെന്ന് ആവശ്യപ്പെട്ടു.

പക്ഷെ ഇടമണ്ണില്‍ നിന്നു വണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തേക്ക് ട്രെയിന്‍ അധികം വൈകാതെ എത്തുമെന്ന് മനസിലായി. അപകടം കണ്ടാല്‍ കയ്യിലുള്ള പടക്കം അപകടം നടന്നതിന് 10 മീറ്ററിലും 600 മീറ്ററിലും 1200 മീറ്ററിലും ഇരു ഭാഗത്തേക്കും പാളത്തില്‍ സ്ഥാപിക്കണമെന്നാണു ചട്ടം. പടക്കത്തില്‍ ട്രെയിന്‍ കയറുമ്ബോള്‍ ഉണ്ടാകുന്ന സ്ഫോടന ശബ്ദം കേട്ട് ട്രെയിന്‍ നിര്‍ത്തണം. എന്നാല്‍ ഇത്രയും ദൂരം ഇരുഭാഗത്തേക്കും ഓടിയെത്തുക അസാദ്ധ്യമാണ്.

ആലോചിച്ച്‌ നില്‍ക്കാന്‍ സമയമില്ല സിഗ്നല്‍ ലൈറ്റില്‍ ചുവപ്പ് വെട്ടം തെളിച്ച്‌ മിക്കിയും ഹരിയും ട്രാക്കിലൂടെ ഓടാന്‍ തുടങ്ങി. ഒരു കിലോ മീറ്ററോളം ഓടിയപ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ടു . കൈയ്യിലുണ്ടായിരുന്ന വിളക്ക് ഉയര്‍ത്തി കാണിച്ചു. ട്രെയിന്‍ നിര്‍ത്തിച്ചു . വിവരം ലോക്കോ പൈലറ്റിനെ ധരിപ്പിച്ചു. ലോക്കോ പൈലറ്റ് മധുര കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട ശേഷം ട്രെയിന്‍ തിരികെ ഇടമണ്‍ സ്റ്റേഷനിലേക്ക് പിന്നോട്ടെടുത്തു. അപ്പോഴേക്കും സമീപ സ്റ്റേഷനുകളിലെല്ലാം വിവരം ലഭിച്ചിരുന്നു.

സംഭവമറിഞ്ഞ് റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി . ട്രാക്കിലുള്ള പാറയില്‍ ട്രെയിന്‍ ഇടിച്ചാലുണ്ടാകുന്ന ആഘാതം വളരെ വലുതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു .രാത്രി 2ന് തന്നെ പാറയും മണ്ണും നീക്കുന്ന ജോലി ആരംഭിച്ചു. രാവിലെ 7ന് തടസ്സം മാറ്റി 7.30ന് തിരുനെല്‍വേലി ഭാഗത്തേക്കുള്ള പാലരുവി എക്സ്പ്രസ് കടന്നുപോയതിനു ശേഷമാണ് മിക്കിയും ഹരിയും വീടുകളിലേക്കു മടങ്ങിയത്.

Tags: Indian Railways
Share1TweetSendShare

Latest stories from this section

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

മലപ്പുറത്ത് നവവധു കിടപ്പുമുറിയിൽ മരിച്ചനിലയിൽ; വിവാഹം കഴിഞ്ഞിട്ട് ആറുമാസം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

എംഡിഎംഎയല്ല, അറബിയുടെ കുന്തിരിക്കം!;ഗൾഫിലെ ജോലി പോയി, ഭാര്യ ഉപേക്ഷിച്ചു, 88 ദിവസം ജയിലിൽ; പിടിച്ചെടുത്ത ‘ലഹരി മരുന്ന്’ 3ാമതും പരിശോധിക്കാനൊരുങ്ങി പോലീസ്

സംസ്ഥാനത്ത് എംഡിഎംഎ പടരുന്നു; ‘മാഫിയ കിച്ചണുകൾ’ എവിടെ? ഉറവിടം കണ്ടെത്താനാകാതെ പോലീസ്! വേട്ട പാതിവഴിയിൽ!

വര്‍ഷത്തില്‍ 90 ദിവസം ജോലി ഉറപ്പ്;ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്ക് അർഹത

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

Discussion about this post

Latest News

അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം! കൈവശമുള്ള യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് മടങ്ങണം; ജാഗ്രതയുമായി കേന്ദ്രസർക്കാർ; ആശങ്കയിൽ പ്രവാസികൾ!

അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം! കൈവശമുള്ള യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് മടങ്ങണം; ജാഗ്രതയുമായി കേന്ദ്രസർക്കാർ; ആശങ്കയിൽ പ്രവാസികൾ!

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

“മരിച്ചാലും താഴെ വീഴില്ല,പ്രസവിക്കുന്നതും തല തിരിഞ്ഞ്:ബാറ്റ്മാൻ മുതൽ നിപ്പ വരെ! വവ്വാലുകളുടെ യഥാർത്ഥ മുഖം

ലാഭത്തിന്റെ 80% ടാക്സി ഡ്രൈവർമാർക്ക് ; ഭാരത് ടാക്സി ഡ്രൈവർമാർക്കാണ് മുൻഗണന നൽകുന്നതെന്ന് അമിത് ഷാ

ലാഭത്തിന്റെ 80% ടാക്സി ഡ്രൈവർമാർക്ക് ; ഭാരത് ടാക്സി ഡ്രൈവർമാർക്കാണ് മുൻഗണന നൽകുന്നതെന്ന് അമിത് ഷാ

യുനസ് തന്നെ പുറത്താക്കാൻ നോക്കി, വിദേശയാത്രകൾ മുടക്കി; നടുക്കുന്ന വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് പ്രസിഡന്റ്! അയൽരാജ്യത്ത് പുതിയ രാഷ്ട്രീയ പോര്!

യുനസ് തന്നെ പുറത്താക്കാൻ നോക്കി, വിദേശയാത്രകൾ മുടക്കി; നടുക്കുന്ന വെളിപ്പെടുത്തലുമായി ബംഗ്ലാദേശ് പ്രസിഡന്റ്! അയൽരാജ്യത്ത് പുതിയ രാഷ്ട്രീയ പോര്!

ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ; പിന്നിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ

ചെങ്കോട്ടയ്ക്കും ഡൽഹി സെക്രട്ടേറിയറ്റിനും ബോംബ് ഭീഷണി ; പിന്നിൽ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ

കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുടക്കം വരുത്തുന്ന ഒരു പാകിസ്താൻ പൗരന്റേയും വിസ പുതുക്കി നൽകില്ല; നിലപാട് വ്യക്തമാക്കി യുഎഇ

പാകിസ്താനുള്ള ‘ഷോക്ക്’ കശ്മീരിൽ തുടങ്ങി; വെള്ളത്തിന് പിന്നാലെ കറന്റിലും ഇരുട്ടടിയാകുന്നു!; 5000 കോടിയുടെ വമ്പൻ പദ്ധതിയുമായി ഇന്ത്യ; 

ലക്ഷ്യം ഡൽഹിയിലെ സ്ഫോടനങ്ങൾ; നിയന്ത്രിച്ചത് ഹഫീസ് സയീദിന്റെ വിശ്വസ്തൻ! ഭീകരർ ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലുകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

ലക്ഷ്യം ഡൽഹിയിലെ സ്ഫോടനങ്ങൾ; നിയന്ത്രിച്ചത് ഹഫീസ് സയീദിന്റെ വിശ്വസ്തൻ! ഭീകരർ ലഷ്കർ ഇ തൊയ്ബയുടെ സ്ലീപ്പർ സെല്ലുകൾ; നടുക്കുന്ന വിവരങ്ങൾ പുറത്ത്!

തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ ചോദ്യംചെയ്ത് സുബ്രഹ്മണ്യൻ സ്വാമി ; ഹർജി തള്ളി സുപ്രീംകോടതി

തിരുപ്പതി ലഡ്ഡു വിവാദത്തിൽ ആന്ധ്രപ്രദേശ് സർക്കാരിനെ ചോദ്യംചെയ്ത് സുബ്രഹ്മണ്യൻ സ്വാമി ; ഹർജി തള്ളി സുപ്രീംകോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies