കാബൂൾ: അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടൽ. ഇറാൻ അതിർത്തി രക്ഷാ സേനയും താലിബാനും തമ്മിൽ വെടിവെപ്പ് നടന്നു. അഫ്ഗാൻ മേഖലയിലേക്ക് ഇറാൻ കടന്നുകയറുന്നു എന്നാരോപിച്ച് താലിബാനാണ് ആദ്യം വെടിയുതിർത്തത് എന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ കടന്നുകയറ്റം നടന്നിട്ടില്ല എന്നാണ് ഇറാന്റെ നിലപാട്. താലിബാൻ ആക്രമണത്തിനെതിരെ ഇറാനും വെടിവെപ്പ് നടത്തി. ഇറാനുമായി അതിർത്തി പങ്കിടുന്ന നിംറോസിലായിരുന്നു ഏറ്റുമുട്ടൽ.
അതിർത്തിക്ക് സമീപത്ത് കൂടി കടന്ന് പോകുന്ന കർഷകരെ കടന്നുകയറ്റക്കാർ എന്ന് താലിബാൻ തെറ്റിദ്ധരിച്ചതാകാം വെടിവെപ്പിന് കാരണമെന്ന് വാർത്താ ഏജൻസി വ്യക്തമാക്കുന്നു.











