ബാബറി മസ്ജിദ് വിഷയത്തിൽ സ്കൂൾ കുട്ടികൾക്കിടയിൽ വർഗീയ പ്രചാരണം നടത്തിയ സംഭവത്തിൽ മൗനം തുടർന്ന് പിണറായി സർക്കാർ. ബാബറി മസ്ജിദ് അള്ളാഹുവിന്റെ നാമത്തിൽ പുനർനിർമ്മിക്കുമെന്ന് സ്കൂൾ കുട്ടികൾക്കിടയിൽ എസ് ഡി പി ഐ നേതാവ് പ്രതിജ്ഞ ചൊല്ലിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പിണറായി സർക്കാർ മൗനം തുടരുന്ന സാഹചര്യത്തിൽ വീഡിയോ സാമൂഹ്യ പ്രവർത്തകർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതായാണ് വിവരം.
What kind of hate is propogated amongst small school going children asking them to rebuild babri, this amounts to contempt of Court too why is @CMOKerala not taking action against these kind of Anti Social elements…@HMOIndia pl take cognizance… pic.twitter.com/6wYvfQFBGO
— Shriraj Nair (@snshriraj) December 7, 2021
നേരത്തെ, സിപിഎമ്മും എസ് ഡി പി ഐയും ഒരുമിച്ച് ഭരിക്കുന്ന പഞ്ചായത്തിൽ വർഗീയ കലാപത്തിന് ശ്രമം നടന്ന സംഭവം വിവാദമായിരുന്നു. മലയ്ക്ക് പോകാൻ മാലയിട്ട കുട്ടികളെ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ‘ഞാൻ ബാബറി‘ എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ചു. പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലായിരുന്നു സംഭവം.
വിദ്യാർത്ഥികളെ നിർബ്ബന്ധിച്ച് ബാഡ്ജ് ധരിപ്പിച്ച സംഭവം വർഗീയ കലാപത്തിനുള്ള ശ്രമമാണെന്ന് ബിജെപി ആരോപിച്ചു. പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിച്ച സംഭവത്തിൽ പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു.
Discussion about this post