സിൻജിയാംഗ്: ഖുറാൻ കൈവശം വെക്കുകയും അയൽക്കാരായ കുട്ടികളെ ഇസ്ലാം ആചാരങ്ങൾ പഠിപ്പിക്കുകയും ചെയ്ത ഉയിഗുർ മുസ്ലീം വനിതക്ക് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം പതിനാല് വർഷം തടവ് ശിക്ഷ വിധിച്ചു. നാല് വർഷം മുൻപ് അർദ്ധരാത്രിയിലായിരുന്നു ഇവരെ വീട്ടിൽ നിന്നും അധികാരികൾ വലിച്ചിറക്കി കൊണ്ട് പോയത്.
സിൻജിയാംഗിൽ നിന്നും 2017 മെയ് മാസത്തിലാണ് 57കാരിയായ ഹാസിയെത് എഹ്മെതിനെ ചൈനീസ് ഉദ്യോഗസ്ഥർ പിടിച്ചു കൊണ്ട് പോയത്. സിൻജിയാംഗിൽ മതഗ്രന്ഥം കൈവശം വെക്കുന്നത് പൊലീസ് വിലക്കിയിരുന്നു. ഇത് അവഗണിച്ച് ഖുറാന്റെ രണ്ട് കോപ്പികൾ കൈവശം വെച്ചതിന് ഏഴ് വർഷവും കുട്ടികളെ മതം പഠിപ്പിച്ചതിന് ഏഴ് വർഷവും ചേർത്താണ് പതിനാല് വർഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വിഘടനവാദം ആരോപിച്ച് ഹാസിയെറ്റിന്റെ ഭർത്താവിനെ 2009ൽ പൊലീസ് പിടികൂടിയിരുന്നു.












