തിരുവനന്തപുരം: ധീരജിന്റെ രക്തസാക്ഷിത്വം സിപിഎം പിടിച്ചു വാങ്ങിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേരളത്തിലെ കലാശാലകളിൽ സിപിഎം- ഡി വൈ എഫ് ഐ- എസ് എഫ് ഐ സംയുക്തമായി ഉണ്ടാക്കിയ കലാപത്തിന്റെ രക്തസാക്ഷിയാണ് ധീരജ്. അതിൽ അവർക്ക് ദു:ഖമല്ല, ആഹ്ളാദമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ധീരജിന്റെ മരണവാർത്ത സ്ഥിരീകരിച്ച ഉടൻ സ്മാരകം പണിയാൻ കണ്ണൂരിലെ സിപിഎം നേതാക്കൾ സ്ഥലം വാങ്ങാൻ ഓടി നടന്നു. ധീരജിന്റെ കുടുംബം കരയുന്ന സമയത്ത് ഭൂമി വാങ്ങാൻ രേഖയുണ്ടാക്കുകയാണ് സിപിഎമ്മുകാർ ചെയ്തതെന്ന് സുധാകരൻ പറഞ്ഞു.
ധീരജിന്റെ വിലാപയാത്ര നടക്കുമ്പോൾ സിപിഎം തിരുവാതിര നടത്തി ആഘോഷിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന തിരുവാതിര കളി കാണാൻ എം എ ബേബി ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു. ഒരു രക്തസാക്ഷിയെ കിട്ടിയത് സിപിഎം ആഹ്ളാദപൂർവം കൊണ്ടാടുകയാണ് ചെയ്തതെന്നും കെ സുധാകരൻ പറഞ്ഞു.
Discussion about this post