ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കാളിയായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ. ജനുവരി 5ആം തീയതി പ്രധാനമന്ത്രിയെ കൊലപ്പെടുത്താൻ കോൺഗ്രസ് ഹൈക്കമാൻഡും പഞ്ചാബ് മുഖ്യമന്ത്രിയും ഗൂഢാലോചന നടത്തി. കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായ പരസ്പര വിരുദ്ധമായ പ്രതികരണങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നതാണെന്നും ശർമ്മ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പരിപാടികൾ തടസ്സപ്പെടുത്താനുള്ള ഭീകരവാദ ശക്തികളുടെ പദ്ധതിയെക്കുറിച്ച് പഞ്ചാബ് സർക്കാരിന് അറിവുണ്ടായിരുന്നു എന്നാണ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെയും എസ് എച്ച് ഓയുടെയും മൊഴികളിൽ നിന്നും വ്യക്തമാകുന്നത്. എന്നാൽ രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് സുരക്ഷ നൽകുന്നതിൽ നിന്നും പൊലീസ് തടയപ്പെട്ടു എന്നും അസം മുഖ്യമന്ത്രി ആരോപിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രിക്ക് പകരം ഡിജിപിയെ അയച്ച നടപടിയും ദുരൂഹമാണ്. ഇത് പഞ്ചാബ് സർക്കാരിന്റെയും അന്താരാഷ്ട്ര ഖാലിസ്ഥാൻ ശൃംഘലയുടെയും ഗൂഢാലോചനയുടെ ഭാഗമാണ്. സംഭവത്തിൽ നിഷ്പക്ഷമായ ഉന്നതതല അന്വേഷണം ആവശ്യമാണെന്നും അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ അഭിപ്രായപ്പെട്ടു.
Discussion about this post