കുറ്റിപ്പുറം: മലപ്പുറത്ത് യൂട്യൂബിൽ പാട്ട് പാടിക്കാൻ കൊണ്ടു പോയ 12-കാരനെ 20ലേറെ തവണ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. പൊതുപ്രവര്‍ത്തകനായ പാറമ്മല്‍ ഉസാമ(47) പട്ടിക്കാട് വെള്ളമേല്‍ തിരുത്തായംപുറത്ത് ഉമ്മര്‍ (55), ചോലക്കാടന്‍ ഉമ്മര്‍ (36) എന്നിവരാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. പ്രതികളായ മൂന്നുപേരെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോക്സോ വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയ മാതാവ് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് മാസങ്ങളായി തുടരുന്ന പീഡനം പുറത്തറിയുന്നത്. വിശദമായി ചോദിച്ചപ്പോള്‍ കുട്ടി തന്നെ എല്ലാം തുറന്ന് പറയുകയായിരുന്നു.
പ്രതികളിലൊരാളായ ചോലക്കാടന്‍ ഉമ്മര്‍ ഒരു യൂട്യൂബ് ചാനല്‍ നടത്തുന്നുണ്ട്. ഈ ചാനലില്‍ പാട്ട് പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ കുട്ടിയുടെയും കുടുംബത്തിന്റെയും വിശ്വാസം നേടിയെടുത്തത്. പിന്നീട് കുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.
കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് താഴെവെച്ചും പെരിന്തല്‍മണ്ണയില്‍വെച്ചും പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചു. വേങ്ങൂരിലെ തയ്യല്‍ക്കടയില്‍വെച്ചും ഒരു റബര്‍ തോട്ടത്തില്‍വെച്ചും കുട്ടിയെ ഉപദ്രവിച്ചു. അറസ്റ്റിലായ ഉസാമ നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്.
Discussion about this post